കൊല്ലം: കോര്‍പ്പറേഷനില്‍ നിന്നോ അതാത് സോണല്‍ ഓഫീസില്‍ നിന്നോ അപേക്ഷ സ്വീകരിച്ച് തിരികെ നല്കിയാല് മങ്ങാട് ഡിവിഷനില്‍ നിന്നുള്ളവര്‍ക്ക് ആനുകൂല്യം നല്‍കില്ലെന്ന ഡെപ്യൂട്ടിമേയറുടെ നിര്‍ദ്ദേശം വിവാദത്തിനും പ്രതിഷേധത്തിനും കാരണമാകുന്നു. മങ്ങാട് ഡിവിഷനിലുള്ളവര്‍ വീട്ടിലെത്തി തന്റെ സീലടിച്ച അപേക്ഷ മാത്രമേ ആനുകൂല്യത്തിന് പരിഗണിക്കുകയുള്ളുവെന്ന ഡെപ്യൂട്ടി മേയര്‍ കൂടിയായ വിജയാഫ്രാന്സിസിന്റെ തീരുമാനമാണ് ഇപ്പോള്‍ വിവാദത്തിന് വഴിവച്ചിരിക്കുന്നത്. കൗണ്‍സിലറുടെ ഈ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപി തീരുമാനം.
അര്‍ഹരായ പാവപ്പെട്ട ജനങ്ങള്‍ക്ക് ആനുകൂല്യം നല്‍കേണ്ട കൗണ്‍സിലറുടെ ഈ നീക്കം സത്യപ്രതിജ്ഞയുടെ ലംഘനമാണെന്ന് ബിജെപി മങ്ങാട് മേഖലാ കമ്മിറ്റി പറഞ്ഞു. ബന്ധുമിത്രാദികള്‍ക്ക് മാത്രം ആനുകൂല്യം നല്‍കാനാണ് നിയമവിരുദ്ധമായി കൗണ്‍സിലര്‍ ഇത്തരത്തില്‍ സീലടിച്ച അപേക്ഷകള്‍ നല്‍കിയത്. കൗണ്‍സിലര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ആര്‍ഹരായ മുഴുവന്‍ ജനങ്ങള്‍ക്കും പദ്ധതിയുടെ ഗുണവിഹിതം കിട്ടണമെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: