കൊല്ലം: മോട്ടോര്‍വാഹന വകുപ്പ് കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പ്രത്യേക വാഹനപരിശോധനയില്‍ നിയമലംഘനം നടത്തിയ വാഹന ഉടമകള്‍ക്കെതിരെ നടപടിയെടുത്തു.
14 മുതല്‍ 22 വരെ നടത്തിയ പരിശോധനയില്‍ സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തിപ്പിക്കാത്ത 35 ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ഒന്‍പത് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കുകയും ചെയ്തു. രണ്ടില്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുക, ഇന്‍ഡിക്കേറ്ററും മിററും ഘടിപ്പിക്കാതിരിക്കുക, ഹെല്‍മെറ്റ് ധരിക്കാതിരിക്കുക, െ്രെഡവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുക എന്നീ കാരണങ്ങള്‍ക്ക് 542 ഇരുചക്രവാഹന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച 14 പേരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കും. പിഴയിനത്തില്‍ 146000 രൂപ ഈടാക്കി. ഇന്നലെ നടത്തിയ പരിശോധനയില്‍ റോഡ് നികുതി അടയ്ക്കാതെയും ഫിറ്റ്നസ് ടെസ്റ്റ് നടത്താതെയും ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെയും സര്‍വീസ് നടത്തുകയും, മ്യൂസിക് സിസ്റ്റം, അനധികൃത ലൈറ്റുകള്‍, ഹോണുകള്‍, മിററുകള്‍ എന്നിവ ഘടിപ്പിക്കുകയും ചെയ്ത 110 ഓട്ടോറിക്ഷകള്‍ പിടികൂടി.
ജില്ലയിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും പരിശോധനയില്‍ പങ്കെടുത്തു. വരുംദിവസങ്ങളിലും ഓട്ടോറിക്ഷകള്‍ പരിശോധിക്കുന്നത് തുടരുമെന്ന് കൊല്ലം ആര്‍ടിഒ ആര്.തുളസീധരന്‍പിള്ള അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: