കോഴിക്കോട്: ആയുര്‍ വേദ മേഖലക്ക് കരുത്തുപകരാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ധന്വന്തരി ജയന്തി ദേശീയ ആയുര്‍വേദ ദിനമായി ആഘോഷിക്കുന്നു. ധന്വന്തരി ജയന്തി ദിനമായ ഒക്ടോബര്‍ 28ന് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. ആയു ര്‍വേദ ശാസ്ത്രത്തെപ്പറ്റിയുള്ള അറിവും ചികിത്സയും പകര്‍ന്നുകൊണ്ടാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. രാജ്യവ്യാപകമായി ഇതിനുള്ള ഒരുക്കങ്ങളായിക്കഴിഞ്ഞു.
കോഴിക്കോട് ജില്ലയിലും വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. 82 സിഡിഎസ് കേന്ദ്രങ്ങളിലായി ആയുര്‍വേദ ബോധവല്‍ക്കരണ ക്ലാസുകള്‍ നടക്കും. ജില്ലയിലെ ആ യുര്‍വേദ ആശുപത്രി, ഡി സ്പന്സറികള് എന്നിവിടങ്ങളിലും ദിനാഘോഷത്തിന് തുടക്കമാകും. തുടര്‍ന്ന് ഒരു വര്‍ഷം നീളുന്ന വിവിധ തരത്തിലുള്ള പരിപാടികള്‍ നടക്കും. പ്രമേഹം ചികിത്സയും പ്രതിരോധവും എന്നതാണ് ഈ വര്‍ഷത്തെ വിഷയം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, വിവിധ ആയുര്‍വേദ സ്ഥാപനങ്ങള്‍, സംഘടനകള്‍ തുടങ്ങിയവ പരിപാടിയില്‍ പങ്കാളികളാകും.
ദേശീയതലത്തിലും സംസ്ഥാന തലത്തിലും പ്രാദേശികതലത്തിലുമായാണ് പരിപാടികള്‍ സംഘടിപ്പിക്കുക. പ്രമേഹംചികിത്സയും പ്രതിരോധവും എന്നതാണ് ഈ വര്‍ഷത്തെ വിഷയം.
ദിനാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതലപരിപാടി ജില്ലാ ആയുര്‍വേദ ആശുപത്രി ഹാളില്‍ 28ന് രാവിലെ 10ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. ഭാരതീയ ചികിത്സാവകുപ്പ് ഡിഎംഒ ഡോ.ജയശ്രീ അധ്യക്ഷതവഹിക്കും. ഡോ. കെ. ശ്രീനിവാസന്, ഡോ. മാധവന് നമ്പ്യാര്‍, ഡോ. പാറുക്കുട്ടി, ഡോ. മാധവന്‍വൈദ്യര്‍, ഡോ.വിശ്വന് വെള്ളിമാടുകുന്ന് എന്നിവരെ ചടങ്ങില്‍ ആദരിക്കും. ഇതോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസും ഉണ്ടായിരിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാഹനപ്രചാരണറാലി, സൗജന്യ ആയുര്‍വേദ മെഡിക്കല്‍ക്യാമ്പുകള്‍, ചര്‍ച്ചകള്‍ എന്നിവയും നടക്കും.
ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീദേവി, ഡോ. ഫില്‍ബി ബേബി, ഡോ. ബിജി അഭിലാഷ്, ഡോ.പി.സി. മനോജ്കുമാര്‍, വി.കെ. ജാബിര്‍, ഡോ. വല്‍സലാദേവി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ശ്രീസുബ്രഹ്മണ്യആയുര്വേദിക് നഴ്സിംഗ് ഹോമിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് സൗജന്യ നടുവേദന ചികിത്സ നടത്തുന്നു. 28ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 3 മണിവരെ കോഴിക്കോട് കാരപ്പറമ്പ് കരിക്കാംകുളത്തുള്ള ശ്രീ സുബ്രഹ്മണ്യ ആയൂര്‍വേദിക് നഴ്സിംഗ് ഹോമില്‍ വെച്ചാണ് സൗജന്യ ചികിത്സ. 27ന് വൈകുന്നേരം 5 മണിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 0495 6061011.
പ്രതികരിക്കാൻ ഇവിടെ എഴുതുക: