ജ്ഞാനനിഷ്ഠന്മാരായ സന്യാസിമാര്‍ ആത്മതത്വ വിചിന്തനത്തിന് സഹായകമാകുന്ന ഗ്രന്ഥങ്ങള്‍ പഠിച്ച്, ജീവിതലക്ഷ്യം പരമാത്മ സാക്ഷാല്കാരമാണെന്ന് കണ്ടെത്തി കര്‍മങ്ങള്‍ സന്യസിച്ച് പ്രയത്നിക്കുന്നു. യോഗികള്‍-ഭക്തന്മാര്-എല്ലാ കര്‍മങ്ങളും ഭഗവത് പ്രീതിക്കുവേണ്ടി, ഭഗവാന് ആരാധനയായി ചെയ്ത് ആനന്ദിക്കുന്നു. സന്തുഷ്ടനായ ഭഗവാന് അവര്‍ക്ക് ജ്ഞാനദീപം കൊളുത്തി കൊടുക്കുകയും ചെയ്യുന്നു. രണ്ടു കൂട്ടരും എത്തിച്ചേരുന്നത് ഒരേ ലക്ഷ്യത്തില്‍ തന്നെയാണ്.
ഏകം സാഖ്യം ച യോഗം ച
ജ്ഞാനയോഗി ഭൗതികതയുമായുള്ള ബന്ധം ആദ്യംതന്നെ വിച്ഛേദിക്കുന്നു. ഭക്തിയോഗി, ഭഗവാന്റെ അംശമാണ് താന്‍ എന്നു മനസ്സിലാക്കി, ഭഗവാനുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്നു. ഒരാള്‍ ജന്മസിദ്ധമായ ഇന്ദ്രിയങ്ങളുടെ ആസക്തി സ്വഭാവം നശിപ്പിക്കുന്നു. മറ്റേയാള്‍ ആസക്തിയെ ഭഗവാനിലേക്ക് പ്രവഹിപ്പിക്കുന്നു. പ്രവര്‍ത്തനത്തിലെ വ്യത്യാസമല്ലാതെ ലക്ഷ്യത്തില്‍ വ്യത്യാസമില്ല. അതിനാല്‍ സാംഖ്യവും യോഗവും ഒന്നുതന്നെ. ഈ യാഥാര്‍ത്ഥ്യം അറിയുന്നവന് തന്നെയാണ് യഥാര്‍ത്ഥ ജ്ഞാനി. അവനെ പണ്ഡിതന് എന്നു പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: