തൊടുപുഴ: മുട്ടം എഞ്ചിനീയറിങ് കോളേജില്‍ എസ്എഫ്ഐക്കാര്‍ അഴിഞ്ഞാടി. നിരവധി എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി മുനീഷിന്റെ നേതൃത്വത്തിലുള്ള മുപ്പതോളം പേരടങ്ങുന്ന സംഘം എബിവിപി പ്രവര്‍ത്തകരെ തെരഞ്ഞ് പിടിച്ച് ആക്രമിച്ചത്. കോളേജിലെ അക്രമത്തിന് ശേഷം പുറത്തേയ്ക്കിറങ്ങിയ ക്രിമിനലുകള്‍ മ്രാലയില്‍ മുറിയെടുത്ത് താമസിക്കുന്ന എബിവിപി പ്രവര്ത്തകന് ഗൗതനിനെ കമ്പിവടിക്ക് അടിച്ച് വീഴ്ത്തി. എബിവിപി യൂണിറ്റ് സെക്രട്ടറി അതുല്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മണിക്കൂറുകളോളം എസ്എഫ്ഐക്കാര്‍ കൊലവിളി നടത്തിയിട്ടും മുട്ടം പോലീസ് രംഗം ശാന്തമാക്കാന്‍ ഇടപെട്ടില്ല. എല്ലാ എസ്എഫ്ഐക്കാരും സ്ഥലം വിട്ടപ്പോഴാണ് പോലീസ് രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: