ഏറ്റുമാനൂര്‍: സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പുനടത്തിയ പ്രതി പി.ആര്. ഗീതാകുമാരി (54) ഏറ്റുമാനൂര്‍ പോലീസിന് മുമ്പില്‍ കീഴടങ്ങി. അഞ്ചുപേരുടെ പേരില്‍ മുപ്പത് ലക്ഷത്തോളം രൂപക്ക് പ്രതി മുക്കുപണ്ടം പണയം വച്ചിരുന്നു. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചതിലും കോടതി കീഴടങ്ങാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കീഴടങ്ങിയത്. ബാങ്കിന്റെ ഇന്‍ടേണല്‍ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് കണ്ടുപിടിച്ചത്. 2014 നവംബര്‍ മുതല്‍ 2016 മെയ്വരെ ബാങ്കിലെ മോര്‍ണിങ് ഈ വനിങ് ബ്രാഞ്ചിലെ മാനേജാരായിരുന്നു. പണം മുഴുവനും തിരിച്ചടച്ചങ്കിലും, ബാങ്ക് അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ഒരു വര്‍ഷം മുമ്പ് മറ്റൊരു ജീവനക്കാരന് പണയ തിരിമറിനടത്തി 40 ലക്ഷത്തോളം രുപയുടെ തട്ടിപ്പുനടത്തിയെങ്കിലും പണം തിരിച്ചടച്ചതിനെ തുടര്‍ന്ന ജീവനക്കാരനെ പരിച്ചുവിട്ട് പ്രശനം പരിഹരിച്ചിരുന്നു. ബിജെപി ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബാങ്കിന് മുമ്പില്‍ പ്രധിഷേധധര്‍ണ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: