ആലപ്പുഴ: മത ന്യൂനപക്ഷങ്ങളെ പ്രീണിപിച്ച് അധികാരത്തിലെത്തിയതിന്റെ പ്രതിഫലമായി ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ ഇല്ലാതാക്കുന്ന ഉന്മൂലന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് കെ.പി. ശശികല ടീച്ചര്‍ക്കെതിരെ മതസൗഹാര്‍ദം തകര്‍ക്കുന്ന നിലയില്‍ പ്രസംഗിച്ചു എന്ന കുറ്റം ചുമത്തി 123/എ പ്രകാരം കേസെടുത്തതെന്നും, ഹിന്ദു സമൂഹം നേരിടുന്ന അവഗണനകള്‍ പറഞ്ഞതിന്റെ പേരില്‍ ശശികല ടീച്ചറെ അറസ്റ്റ് ചെയ്ത് അകത്തിട്ടാല്‍ ഹിന്ദുവിന്റെ ശബ്ദം ഇല്ലാതാക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അണിയറയില്‍ നൂറുകണക്കിന് ശശികലമാര്‍ ഉണ്ടെന്നും ജില്ലാ കമ്മറ്റി ചൂണ്ടിക്കാട്ടി. ശശികല ടീച്ചര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ചുമത്തായ കേസ് പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ടീച്ചറെ സമൂഹ മദ്ധ്യത്തില്‍ അവഹേളിക്കാനും ഹിന്ദു ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള നീക്കത്തിനെതിരെ ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ഇ. ശ്രീധരന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സി.എന്‍. ജിനു, വിനോദ് ഉമ്പര്‍ നാട് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: