ചെങ്ങന്നൂര്‍: കോട്ട പ്രഭുറാം മില്‍സ് അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട് കമ്പനിപ്പടിക്കല്‍ സമരത്തിലായിരുന്ന തൊഴിലാളി സംഘടനകള്‍ ചെങ്ങന്നൂര്‍ ആര്‍ഡിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. അടച്ചുപുട്ടലിനെതിരെ ഇന്നലെയാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ആര്‍ഡിഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്.
കോട്ട പ്രഭുറാം മില്‍സില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. മില്ല് അടച്ചുപൂട്ടിയതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ച് മാറിമാറി വന്ന സര്‍ക്കാരുകള്‍ക്കുളള കുറ്റപ്പെടുത്തലായി മാറി.
ഐന്‍ടിയുസി, എഐടിയുസി, യുടിയുസി എന്നീ തൊഴിലാളി സംഘടനകളുടെ ധര്‍ണ്ണ ആരംഭിച്ചതോടെ ട്രേഡ് യൂണിയനുകളുടെ നേതാക്കള്‍ സംസാരിച്ചു. കോണ്‍്ഗ്രസ് അനുകൂല സംഘടനാ നേതാക്കള്‍ പിണറായി വിജയന്റെ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെപ്പറ്റി പറഞ്ഞതോടെ മുതിര്‍ന്ന സിപിഐ നേതാവ് പ്രതിഷേധവുമായി രംഗത്തെത്തി.
സര്‍ക്കാരിനെതിരെ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേതാവ് സമര സ്ഥലത്തുനിന്നും പിന്മാറി. മാറിമാറിവന്ന സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയും ആസൂത്രണവൈകല്യവും ഇഴ ചേര്‍ന്നപ്പോഴാണ് പ്രഭുറാം അടച്ചുപൂട്ടലില്‍ എത്തിച്ചത്. സര്‍ക്കാരുകളെല്ലാം മില്ലിനോടു കാണിച്ച നിഷേധാത്മക നിലപാടുകളും സ്ഥിതി ഇവിടെ വരെ എത്തുന്നതിന് കാരണമായി.
എഐടിയുസി, ഐഎന്‍ടിയുസി, സിഐടിയു, യുടിയുസി എന്നീ യൂണിയനുകളാണ് മില്ലിലുള്ളത്. എല്ലാ യൂണിയനുകളും സമരത്തിനുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരാണ് ഭരിക്കുന്നതെങ്കിലും സിഐടിയു സമരത്തിനു നിര്‍ബന്ധിതരായിരിക്കുകയാണ്. മില്ലിനു മുന്പില് പന്തല്‍ കെട്ടിയാണ് അവരുടെ സമരം. എംഎല്‍എ കെ.കെ. രാമചന്ദ്രന് നായര്‍ ആയിരുന്നു മുന്‍പ് സിഐടിയു യൂണിയന് പ്രസിഡന്റ്.
കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് മില്ല് അടച്ചു പൂട്ടിയത്. തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിട്ട് മാസങ്ങളായി. 99 ലക്ഷം രൂപ കുടിശിക ആയതിനാല്‍ വൈദ്യുതിയും വിച്ഛേദിച്ചു. തൊഴില്‍ നഷ്ടപ്പെട്ടതോടെ തൊഴിലാളികള്‍ പട്ടിണിയിലാണ്. കേരള സ്റ്റേറ്റ് ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്റെ കീഴിലാണ് ഇപ്പോള്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
നിലവില്‍ മില്ലിന് നാല് കോടിയിലധികം രൂപ ബാധ്യത ഉള്ളതായി കണക്കാക്കുന്നു. രണ്ട് മാസക്കാലമായി തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. നിലവില്‍ കമ്പനി പൂട്ടിയതിനാല്‍ മൂന്ന് ഷിഫ്റ്റുകളിലായി ജോലിചെയ്യുന്ന തൊഴിലാളികള്‍ ഓഫീസിലെത്തി ഒപ്പിട്ട് മടങ്ങുകയാണ് ചെയ്യുന്നത്. പാതി ശമ്പളം ലഭിക്കുമെന്ന വിശ്വാസത്തിലാണ് തൊഴിലാളികള്‍ ഇത് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: