ലഖ്നൗ: ഗുംനാമി ബാബയെ ചുറ്റിപ്പറ്റിയുളള ദുരൂഹതകള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി പുതിയ വെളിപ്പെടുത്തല്‍. സുഭാഷ് ചന്ദ്രബോസാണ് ഗുംനാമി ബാബയെന്ന് പലരും വിശ്വസിക്കുന്നു.
1980ല്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി കേന്ദ്രമന്ത്രിയായിരിക്കെ ഫൈസാബാദില്‍ വച്ച് ബാബയെ സന്ദര്‍ശിച്ചിരുന്നുവെന്നാണ് ബാബയുടെ സഹായി വെളിപ്പെടുത്തിയത്. ബാബയുമായി അടുത്ത ബന്ധമുണ്ടായിരുന്ന പതിമൂന്ന് പേരില്‍ ഒരാളായ രവീന്ദ്ര ശുക്ലയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഒക്ടോബറിലെ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു സന്ദര്‍ശനം. ബാബയുടെ നിര്‍ദേശാനുസരണം താനാണ് അദ്ദേഹത്തെ അടുത്തുളള വിപണിയിലേക്ക് അനുഗമിച്ചതെന്നും ശുക്ല വ്യക്തമാക്കി.
താന്‍ കൊണ്ടുപോയ ബംഗാളി മാന്യന് അയോധ്യയിലെ ബിര്‍ള ധര്‍മശാലയിലാണ് താമസിച്ചിരുന്നത്. തന്റെ യെസ്ദി മോട്ടോര്‍ സൈക്കിളിലാണ് ഇദ്ദേഹത്തെ ഫൈസാബാദിലേക്ക് കൊണ്ടുപോയത്. അവിടെ നിന്ന് അദ്ദേഹം ചില വസ്ത്രങ്ങളും പഴങ്ങളും മറ്റും വാങ്ങിയെന്നും ശുക്ല കൂട്ടിച്ചേര്‍ത്തു. താന്‍ അദ്ദേഹത്തോടൊപ്പം ദീര്‍ഘകാലം താമസിച്ചിരുന്നുവെന്നും ശുക്ല പറയുന്നു.
മുഖര്‍ജി അന്ന് വ്യവസായ- ഉരുക്ക് മന്ത്രിയായിരുന്നു. തുടര്‍ന്ന് ധനമന്ത്രിയുമായി. പിന്നീട് മരിക്കും വരെ മുഖര്‍ജി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നില്ല. മരിച്ചതിന് ശേഷമാണ് ബാബയ്ക്ക് സുഭാഷ് ചന്ദ്രബോസുമായുളള സാമ്യം താന്‍ മനസിലാക്കിയതെന്നും ശുക്ല കമ്മീഷന് മുന്നില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: