മൂവാറ്റുപുഴ: അനധികൃത അറവുവില്പ്പന കേന്ദ്രങ്ങള്‍ക്കുള്ള പിഴ വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശത്തോടെയുള്ള ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ നല്കി. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിയമപരമായി ലഭിക്കേണ്ട 5000 കോടി രൂപ 5 വര്‍ഷത്തിനുള്ളില്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പി.ബി.രമേഷ്കുമാറാണ് ഹര്‍ജി നല്‍കിയത്. മുന്‍മുഖ്യമന്ത്രി, മുന്‍ മന്ത്രിമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മൂവാറ്റുപുഴ മുനിസിപ്പാലിറ്റി, പായിപ്ര പഞ്ചായത്ത് എന്നി രണ്ടുതദ്ദേശ സ്ഥാപനങ്ങളെക്കുറിച്ചാണ് ജഡ്ജി പി.മാധവന് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: