പത്തനംതിട്ട: ഡീസല്‍ ക്ഷാമംമൂലം നിര്‍ത്തിവെച്ച അരവണ പ്രസാദത്തിന്റെ നിര്‍മ്മാണം ശബരിമലയില്‍ പുനരാരംഭിച്ചു. ഇന്നലെ രാവിലെ മുതലാണ് അരവണ നിര്‍മ്മാണം ആരംഭിച്ചത്. ഐഒസിയുടെ സമരത്തെത്തുടര്‍ന്ന് അരവണ പ്ലാന്റിലേക്കാവശ്യമായ ഡീസല്‍ ലഭിച്ചിരുന്നില്ല. സമരം പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ ഡീസല്‍ ലഭ്യമായിത്തുടങ്ങി.
ശബരിമലയില്‍ അരവണ നിര്‍മ്മാണത്തിനാവശ്യമായ ശര്‍ക്കര കഴിഞ്ഞദിവസം പമ്പയില്‍ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പഴകിയതെന്ന സംശയത്തെത്തുടര്‍ന്ന് തടഞ്ഞുവെച്ചിരുന്നു. ഇരുപതുടണ്ണോളം ശര്‍ക്കരയാണ് കഴിഞ്ഞദിവസം എത്തിയത്. ഇതിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി തിരുവനന്തപുരത്ത് ലാബിലേക്ക് അയച്ചു. പരിശോധനാ ഫലം ലഭിച്ച ശേഷം ഉപയോഗപ്രദമെന്ന് കണ്ടാല്‍ സന്നിധാനത്തേക്ക് കയറ്റിവിടും.
നേരത്തെ കേരളാ ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് പ്രസാദ നിര്‍മ്മാണത്തിനായി കൊണ്ടുവന്ന ഏലയ്ക്ക മൂപ്പുകുറവാണെന്ന് കണ്ടതിനെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം തടഞ്ഞുവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: