കോഴിക്കോട്: ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ക്കെതിരെ കേസെടുത്തത് ഭീകരവാദികളെ പ്രീണിപ്പിക്കാനാണെന്ന് ഹിന്ദുഐക്യവേദി കോഴിക്കോട് ജില്ലാ കമ്മറ്റിയോഗം ആരോപിച്ചു. ക്ഷേത്രങ്ങള്‍ വേശ്യാലയങ്ങളാണെന്ന് പ്രസംഗിച്ച മുജാഹിദ് ബാലുശ്ശേരിക്കെതിരെ തെളിവ്സഹിതം ഹിന്ദുഐക്യവേദി കോഴിക്കോട് ജില്ലാ കമ്മിറ്റി പരാതിനല്‍കിയിട്ടും കേസെടുക്കാന്‍ തയ്യാറാകാത്തവരാണ് ഭീകരവാദികള്‍ക്കെതിരെ പ്രതികരിച്ചതിന് ശശികല ടീച്ചര്‍ക്കെതിരെ കേസെടുത്തതെന്നും ഹിന്ദുഐക്യവേദി ജില്ലാകമ്മിറ്റി യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ ജില്ലാ അധ്യക്ഷന്‍ കെ.വി. വത്സകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി, കെ. ഷൈനു, അനില്‍ മായനാട്, മനോജ് കക്കോടി എന്നിവര്‍ പ്രസംഗിച്ചു. രവി പന്തീരാങ്കാവ് സ്വാഗതവും ഗൗതമന് നന്ദിയും പറഞ്ഞു.
ശശികല ടീച്ചര്‍ക്കെതിരെ അന്യായമായികേസെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി കോഴിക്കോട് കോര്പ്പറേഷന് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. കിഡ്സണ്‍ കോര്‍ണറില്‍ ചേര്‍ന്ന സമാപന യോഗം ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി അഡ്വ. എ.സി. അംബിക ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി, ജില്ലാ പ്രസിഡന്റ് കെ.വി. വത്സകുമാര്‍, ജില്ലാ സംഘടനാ സെക്രട്ടറി കെ. ഷൈനു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: