കൊയിലാണ്ടി: കൊയിലാണ്ടിയിലെ അമേത്ത് ഏജന്‍സീസില്‍ നിന്നും അനധികൃതമായി സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ച സംഭവത്തില്‍ യുവമോര്‍ച്ച പ്രതിഷേധം ശക്തമാക്കി.
കട ഉടമയായ മുതിരപ്പറമ്പത്ത് ആലിക്കുട്ടിയെ സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതിന് കഴിഞ്ഞ ദിവസം കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലിക്കുട്ടിയ്ക്ക് കൊയിലാണ്ടി ഈസ്റ്റ് റോഡില്‍ കിടക്ക ഏജന്‍സിയാണ്. കിടക്കകള്ക്കുള്ളിലാണ് സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. കൊയിലാണ്ടി പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തെങ്കിലും കട തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനമായെത്തി കട ഉപരോധിച്ചതിനെ തുടര്‍ന്ന് പോലീസെത്തി കട അടപ്പിച്ചു.
ആലിക്കുട്ടിയുടെ പേരില്‍ ഇതിനു മുമ്പും സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതിന് കൊയലാണ്ടി പോലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. എന്നിട്ടും കൊയിലാണ്ടി പോലീസ് ഇദ്ദേഹത്തെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സ്ഫോടകവസ്തു പിടിച്ചെടുത്ത കട അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കാത്ത പോലീസ് അദ്ദേഹത്തിന് തെളിവുകള്‍ നശിപ്പിക്കാനുള്ള അവസരം ഒരുക്കുകയായിരുന്നു. വിവരമറിഞ്ഞ ബിജെപി, യുവമോര്‍ച്ച പ്രകടനമായെത്തി.
നാദാപുരം മേഖലയില്‍ ഉണ്ടായ സ്ഫോടനത്തിന് വേണ്ട വെടിമരുന്ന് ഇവിടെ നിന്നുമാണ് എത്തിച്ചതെന്ന് ബിജെപി മുന്‍സിപ്പാലിറ്റി പ്രസിഡണ്ട് വി.കെ. മുകുന്ദന് ആരോപിച്ചു. രാഷ്ട്രീയ നേതാക്കന്മാരുടെ പൂര്‍ണ പിന്തുണ കാരണമാണ് ഇയാള്‍ക്കെതിരെ ശക്തമായി കേസെടുക്കാന്‍ പോലീസ് മടിക്കുന്നതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
വി.കെ. മുകുന്ദന്, അഖില്‍ പന്തലായനി, അഖില്‍ ചന്ദ്രന് ബിജീഷ് ബിജിലി, സച്ചിന് ചേങ്ങോട്ടുകാവ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: