കായംകുളം: ലോറിക്കു പിന്നില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ഇടിച്ച് 31 പേര്‍ക്ക് പരിക്ക്. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് ദേശീയ പാതയില്‍ കരീലകുളങ്ങരക്കു സമീപമായിരുന്നു അപകടം.
ലോറി ഡ്രൈവര്‍ തമിഴ്നാട് ഈറോഡ് വരവളാകം സ്വദേശി സുരേഷ് (40), ക്ലീനര്‍ വരവളാകം സ്വദേശി മാരിമുത്തു (45), ബസ് ഡ്രൈവര്പാച്ചല്ലൂര് സ്വദേശി സന്തോഷ് കുമാര്‍ (47), ബസ് യാത്രക്കാരായ ഭരത് വിഘ്നേഷ് (18), മെഫിന്‍ (21), സതീഷ്(32), ശ്രീലക്ഷമി (18), ഇന്ദു (21), അമല്‍ദേവ് (28), ഹാരിസ് (32), ജിനന് (25) ജയന്തി (45), മാധവന്‍കുട്ടി (52) ഷൈനി (22), ഷീന (28), പ്രദീപ് കുമാര്‍ (56), സൂസമ്മ (47) പ്രിസ് വിന്, (18) ആദിത്യന് (18) ശ്രീറാം (24) ശ്രീനാഥ് (22), ഭാഗ്യലക്ഷ്മി (56) സുരേഷ് ബാബു (40), മെ ഫിന്, (25)ശ്രീവിദ്യ (22), സുമേഷ് (21) വിജയമ്മ (80) ഷിജി(26), വിജയകുമാര്‍ (60) റോണിക് (23) അജ്ഞന (24) വിജയമ്മ(80) എന്നിവര്‍ക്കാണു് പരുക്കേറ്റത്.
സുരേഷ്, മാരിമുത്തു എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
കോയമ്പത്തൂരില്‍ നിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്നു ബസ്. വാഴക്കുല കയറ്റി തമിഴ്നാട്ടില്‍ നിന്നും കായംകുളത്തേക്കുവന്ന ലോറി റോഡിലെ കുഴി കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്താല്‍ ലോറി റോഡിന്റെ കിഴക്കുവശത്തെ വീടിന്റെ മുന്‍ഭാഗത്തേക്ക് ഇടിച്ചു കയറി തലകീഴായി മറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: