കാഞ്ഞാര്‍: മനപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിച്ച് മുട്ടം മേഖലയെ തങ്ങളുടെ ആധിപത്യത്തിലാക്കാന്‍ എസ്എഫ്ഐയുടെ ആസൂത്രിത നീക്കം. നിസാര പ്രശ്നങ്ങളില്‍ വരെ സംഘടനാ തലത്തില്‍ ബന്ധപ്പെടുത്തി കാമ്പസുകളില്‍ സ്ഥിരം സംഘര്‍ഷം ഉണ്ടാക്കുന്നത് എസ്എഫ്ഐയുടെ ശൈലിയാണ്. കാമ്പസിനുള്ളിലെ എസ്എഫ്ഐയുടെ ഗുണ്ടകള്‍ക്ക് പുറത്ത് നിന്നും സഹായം കൂടി ലഭിക്കുമ്പോള്‍ വിദ്യാലയത്തിനുള്ളിലെ പ്രശ്നം തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നു. മുട്ടം എഞ്ചിനീയറിങ് കോളേജില്‍ എസ് എഫ്ഐയുടെ ധാഷ്ട്യം മൂലം മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല. ഭരണകക്ഷിയുടെ സമ്മര്‍ദ്ദം മൂലം പോലീസിന് ഫലപ്രദമായി പ്രശ്നങ്ങളില്‍ ഇടപെടുവാന്‍ കഴിയുന്നില്ല. ഇത് എസ്എഫ്ഐ ക്രിമിനലുകള്‍ ഫലപ്രദമായി വിനിയോഗിക്കുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂട്ടമായി താമസിക്കുന്ന സ്വകാര്യ ഹോസ്റ്റല്‍ അസാന്മാര്ഗിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ്. ഇവിടെ പരിശോധന നടത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു നേരെ പോലീസ് മുഖം തിരിക്കുകയാണ്. കഴിഞ്ഞ ദിവസം കാമ്പസില്‍ ഉണ്ടായ ചെറിയ പ്രശ്നമാണ് ബാഹ്യ ഇടപെടല്‍ മൂലം തെരുവിലെത്തിയത്. എസ്എഫ്ഐയുടെ ഏകപക്ഷീയമായ ആക്രമണത്തില്‍ നിരവധി എബിവിപി പ്രവര്‍ത്തകര്‍ക്കാണ് പരിക്ക് പറ്റിയത്. എബിവിപി പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന മ്രാലയിലെത്തി എസ്എഫ്ഐക്കാര്‍ അഴിഞ്ഞാടുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ടിട്ടും എസ്എഫ്ഐ ഗുണ്ടകള്‍ പിന്മാറാന് തയ്യാറായില്ല. നിരന്തരം സംഘര്‍ഷമുണ്ടാക്കി മറ്റ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ നിശബ്ദരാക്കുവാനുള്ള ആസൂത്രിത നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. മുട്ടത്തെ നിരന്തരം സംഘര്‍ഷ വേദിയാക്കുന്നതില്‍ കടുത്ത അമര്‍ഷത്തിലാണ് നാട്ടുകാര്‍. എസ്എഫ്ഐ ധിക്കാരപരമായ സമീപനത്തില്‍ നിന്നും പിന്മാറിയാല് കലാലയ അന്തരീക്ഷം ശാന്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: