തിരുവനന്തപുരം: ദേവസ്വംബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്. ദേവസ്വം നിയമനങ്ങള്‍ പിഎസ്സിക്ക് വിടണമെന്നാവശ്യപ്പെട്ട് പിന്നാക്കജാതി മോര്‍ച്ച സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ സാമ്പത്തികസഹായം നല്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലെയും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നിയമനങ്ങള്‍ പിഎസ്സിക്ക് വിടണം. ജനസംഖ്യയുടെ 30 ശതമാനത്തിലേറെ വരുന്ന പിന്നാക്ക ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സമീപനമാണ് നാളിതുവരെ കേരളംഭരിച്ചിരുന്ന യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ചെയ്തത്. പിന്നാക്കജാതി വിഭാഗങ്ങളുടെ നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങള്‍ സംരക്ഷിക്കണപ്പെടുന്നതിനാണ് ഭാരതീയ ജനതാ പിന്നാക്കജാതി മോര്‍ച്ച (ഒബിസി മോര്‍ച്ച)പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ ആര്.എസ്. മണിയന്, അജയ് നെല്ലിക്കോട്, വൈസ് പ്രസിഡന്റുമാരായ അനില്‍കുമാര്‍, അഡ്വ. അരുണ്‍ പ്രകാശ്, മാന്നാര്‍ സുരേഷ്, ബാബു ഓലയില്‍, സെക്രട്ടറിമാരായ സുജിത്, സുനില്‍ തീരഭൂമി, മോഹന്‍ദാസ്, ബാബു കരിയാട്, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്.ആര്. രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: