തിരുവനന്തപുരം: യോഗ, കളരി സമ്പ്രദായം ഇവയെല്ലാം ഒന്നിച്ചുവരുന്ന ലോകോത്തര നിലവാരത്തിലുള്ള ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനത്ത് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 29 കോടി ചെലവില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് പുതിയ തലമുറയിലേക്കും ആയുര്‍വ്വേദം പകര്ന്നുനല്കാന് സഹായിക്കും. ദേശീയ ആയുര്‍വ്വേദ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കമ്പോളവത്കരണത്തില്‍ മരുന്നിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുണം. ചികിത്സാമേഖലയിലെ ലാഭക്കണ്ണുകള്ക്കെതിരെ ജാഗ്രത പുലര്‍ത്തണം. ആയുര്‍വ്വേദം ആയുസിന്റെ ശാസ്ത്രവും എല്ലാ ജീവികള്‍ക്കും ഹിതകരവുമാണ്. ശരീര ശുദ്ധീകരണ ചികിത്സാരീതി ആയുര്‍വ്വേദത്തിന് മാത്രം സ്വന്തമാണ്. പാര്‍ശ്വ ഫലങ്ങളില്ലാത്തതും ഫലപ്രദവുമാണ് എന്നതിന് തെളിവാണ് ചിക്കന്ഗുനിയയ്ക്ക് ഫലപ്രദമായ മരുന്ന് കണ്ടെത്താനായത്. ലോകപ്രശസ്തമായ പഞ്ചകര്‍മ്മ ചികിത്സ ഇന്ന് ആര്‍ക്കും ചെയ്യാമെന്ന അവസ്ഥ. ആയുര്‍വ്വേദത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വേണം.
ആയുര്‍വ്വേദ ചികിത്സാ രംഗത്തെ വിശിഷ്ടസേവകരെ മുഖ്യമന്ത്രി ആദരിച്ചു. ആരോഗ്യമന്തി കെ.കെ. ശൈലജ അദ്ധ്യക്ഷയായിരുന്നു. ആയുഷ് വകുപ്പ് സെക്രട്ടറി ബി.അശോക്, ഔഷധി ചെയര്മാന് കെ.ആര്. വിശ്വംഭരന്, ഔഷധി മാനേജിംഗ് ഡയറക്ടര്‍ കെ.വി. ഉത്തമന്, ആരോഗ്യസര്‍വ്വകലാശാല പ്രൊ.വൈസ് ചാന്‍സിലര്‍ എ. നളിനാക്ഷന് തുടങ്ങിയവര്‍ സംസാരിച്ചു. ആയുര്‍വ്വേദത്തിലൂടെ പ്രമേഹരോഗ പ്രതിരോധവും ചികിത്സയും എന്ന വിഷയത്തില്‍ സെമിനാറും ബോധവത്കരണ ക്ലാസ്സുകളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: