ആറ്റിങ്ങല്‍: വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയിലായി. വക്കത്ത് പടിഞ്ഞാറേ മദ്രസയ്ക്കു സമീപം സാജന് നിവാസില്‍ ഷാജഹാന്റെ ഭാര്യ ഷാഹിന (48)യെ കുത്തികൊലപ്പെടുത്തുകയും മരുമകള്‍ ജെസ്സി (24)യെ കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതി കണ്ണൂരില്‍ നിന്നാണ് പോലീസ് പിടിയിലായത്. വര്‍ക്കല താലേ വെട്ടൂര്‍ വയലില്‍ വീട്ടില്‍ നാഹുല്‍ മന്‍സിലില്‍ മാറി താമസിക്കുന്ന നാസറുദ്ദീന്‍ (35)ആണ് കടയ്ക്കാവൂര്‍ സിഐ ജി.ബി. മുകേഷിന്റെ പിടിയിലായത്. 25നാണ് കേസിനാസ്പദമായ സംഭവം. നാസറുദ്ദീനും ഭാര്യയുമായുണ്ടായ വഴക്കിന് കാരണക്കാര്‍ ഷാഹിനയും മരുമകള്‍ ജെസ്സിയുമാണെന്നുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനായി നസറുദ്ദീന്‍ ഷാഹിനയുടെ വീട്ടില്‍ വന്നു. വീട്ടിനകത്ത് വച്ച് ഇവര്‍ തമ്മിലുള്ള വഴക്ക് രൂക്ഷമാവുകയും കൈവശമുണ്ടായിരുന്ന കത്തി ഉപേയോഗിച്ച് നാസറുദ്ദീന്‍ ഷാഹിനയെയും മരുമകള്‍ ജെസിയെയും കുത്തുകയായിരുന്നു. ഷാഹിന തത്ക്ഷണം മരിച്ചു.
ജെസിയെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സാ നല്കി തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തികൊലപ്പെടുത്തിയ വീടിന് സമീപമുള്ള അഞ്ചുതെങ്ങ് കായലിന്റെ കരയില്‍കൂടി നടന്ന് കുറച്ചുദൂരം പോയശേഷം നസറുദ്ദീന്‍ വള്ളത്തില്‍ അഞ്ചുതെങ്ങ് ഭാഗത്തെത്തുകയും അവിടെനിന്ന് കണ്ണൂരിലേക്ക് പോവുകയുമായിരുന്നു. കടയ്ക്കാവൂര്‍ സിഐ ജി.ബി. മുകേഷിന് കിട്ടിയ രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സിഐയും സംഘവും കഴിഞ്ഞദിവസം കണ്ണൂരിലെത്തി ഷാഡോ പോലീസിന്റെ സഹായത്തോടെ നാസറുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: