നെടുമങ്ങാട്: നെടുമങ്ങാട് സബ് രജിസ്ട്രാര്‍ ഓഫീസറും ആധാരമെഴുത്തുകാരും തമ്മില്‍ മാസങ്ങളായി നടന്നുവന്ന ശീതസമരം ഒടുവില്‍ പരസ്പരമുള്ള കയ്യേറ്റത്തിലെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ ഡ്യൂട്ടികഴിഞ്ഞിറങ്ങിയ സബ് രജിസ്ട്രാര്‍ ബിജു രാമചന്ദ്രനെ റവന്യൂടവറിന് മുന്നില്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി രണ്ട് ആധാരമെഴുത്തുകാര്‍ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. സബ് രജിസ്ട്രാര്‍ മര്‍ദിച്ചതായി കാട്ടി ആധാരമെഴുത്തുകാരായ പി. അജയകുമാര്‍, ശ്രീകുമാരന്‍ നായര്‍ എന്നിവര്‍ പോലീസില്‍ പരാതി നല്‍കുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
ആധാരമെഴുത്തുകാരോട് മോശമായി പെരുമാറുന്ന സബ് രജിസ്ട്രാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആധാരമെഴുത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ രജിസ്ട്രാര്‍ ആഫീസ് ഉപരോധിച്ചു. നേതാക്കളായ മന്നൂര്‍ക്കോണം സത്യന്, എം.എം. നസീര്‍, ജി. ശശിധരന്‍നായര്‍, ബീന നായര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. പോലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കിയാണ് ആഫീസ് തുറന്നത്. സംഭവങ്ങളെ തുടര്‍ന്ന് രജിസ്ട്രേഷന് ഡിഐജി സുമംഗലദേവി സബ് രജിസ്ട്രാര്‍ ആഫീസ് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി. ഇന്നലെ രജിസ്ട്രേഷന് നടപടികള്‍ ഭാഗികമായി മുടങ്ങി. കഴിഞ്ഞ കുറെ നാളുകളായി ആധാരമെഴുത്തുകാരും സബ് രജിസ്ട്രാറുമായി നിരന്തരമുള്ള വാക്കുതര്‍ക്കം നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: