കോട്ടയം: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കള്ളകേസ് എടുത്ത സര്‍ക്കാര്‍ നടപടിയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി പ്രതിഷേധിച്ചു.
ഇടതു സര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണിതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു പ്രസ്താവനയില്‍ പറഞ്ഞു. മതഭീകരവാദത്തിനും മതവിവേചനത്തിനും എതിരെ ഹിന്ദു സംഘടനാ നേതാക്കള്‍ പ്രതികരിച്ചാല്‍ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നത് ഹിന്ദു പീഡനം മുഖമുദ്രയാക്കിയ ന്യൂനപക്ഷ പ്രീണന സര്‍ക്കാര്‍ പതിവാക്കിയിരിക്കുകയാണ്. ലൗജിഹാദില്‍പ്പെടുത്തി മതംമാറ്റുന്നതും, ഹിന്ദു അരയര്‍ക്ക് കടല്‍വിലക്ക് ഏര്‍പ്പെടുത്തി ആരാധാനാലയത്തില്‍ കെട്ടിയിട്ടതും, രാജ്യദ്രോഹവും, ഐഎസ് ഭീകരതയും, നീതിനിഷേധവും തുറന്നു പറഞ്ഞു എന്നതാണ് ശശികല ടീച്ചര്‍ ചെയ്ത തെറ്റ്.
മതഭീകരവാദികളെ പ്രീണിപ്പിക്കാനാണ് സര്‍ക്കാര്‍ ഹിന്ദു പീഡന നയം സ്വീകരിക്കുന്നതെന്ന് ബിജു ആരോപിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷക്കുള്ള ജനസമ്മിതിയില്‍ സര്‍ക്കാരിന് ഭയമാണ്. 2010 ല്‍ ഇസ്ലാമികസമൂഹത്തെ അധിക്ഷേപിച്ച് വി. എസ്. അച്യുതാനന്ദന് നടത്തിയ പ്രസംഗവും, നാല് മാസം മുന്‍പ് ആര്. ബാലകൃഷ്ണപിള്ള നടത്തിയ പ്രസംഗവും മതസ്പര്‍ദ്ധയും, മതവിദ്വേഷവും വളര്‍ത്തുന്നതായിരുന്നു. സര്‍ക്കാര്‍ ഇവരെ രക്ഷപ്പെടുത്തി. ഹിന്ദു സംഘടനാ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി സംഘടനാ പ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടാമെന്ന് സര്‍ക്കാര്‍ വ്യാമോഹിക്കരുതെന്ന് ബിജു പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: