ചെങ്ങന്നൂര്‍: ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന ആര്‍എസ്എസ് ശബരിഗിരി വിഭാഗ് കാര്യാലയത്തിന്റെ ഉദ്ഘാടനം 31ന് ചെങ്ങന്നൂരില്‍ നടക്കും. ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി മന്ദിരവും തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യും.വിഭാഗ് സംഘചാലക് സി. പി. മോഹനചന്ദ്രന് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പത്തനംതിട്ട ശ്രീശാന്താനന്ദ മഠം ഋഷിജ്ഞാന സാധനാലയത്തിലെ സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ അനുഗ്രഹപ്രഭാഷണം നടത്തും.
കെട്ടിടത്തോട് ചേര്‍ന്നുള്ള സഭാഗൃഹം ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന് ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലയുടെ ഉദ്ഘാടനം അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ നിര്‍വ്വഹിക്കും. നവംബര്‍ ഒന്നിന് വൈകിട്ട് അഞ്ചിന് ബാലഗോകുലം ചെങ്ങന്നൂര്‍ ജില്ല അവതരിപ്പിക്കുന്ന ഗോകുല സന്ധ്യ. രണ്ടിന് വൈകിട്ട് അഞ്ചിന് പുല്ലാങ്കുഴല്‍ കച്ചേരി, ആറിന് കുടുംബസംഗമം. തുടര്‍ന്ന് സെമിനാര്‍.
ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനു പിന്നിലായി കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി. 9,300 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ മൂന്നു നിലകളിലായിട്ടാണ് കാര്യാലയം നിര്‍മ്മിച്ചിരിക്കുന്നത്.
1960 കാലഘട്ടത്തില്‍ ചെങ്ങന്നൂരില്‍ സംഘപ്രവര്‍ത്തനം ആരംഭിച്ച സമയത്ത് എറണാകുളം വിഭാഗിന്റെയും പിന്നീട് കോട്ടയം വിഭാഗിന്റെയും ഭാഗമായിരുന്നു ചെങ്ങന്നൂര്‍. 1989ലാണ് ആലപ്പുഴ പത്തനംതിട്ട ജില്ലകളെ ചേര്‍ത്തുകൊണ്ട് ശബരിഗിരി വിഭാഗ് രൂപീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: