വാഷിങ്ടെണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെതിരെ ഇ-മെയില്‍ വിവാദം എഫ്ബിഐ പുനരന്വേഷിക്കുന്നു. ഹിലരി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന 2009-2013 കാലയളവില്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ അയയ്ക്കാനായി സ്വകാര്യ ഇ-മെയില്‍ ഉപയോഗിച്ചുവെന്ന പരാതിയിലാണ് അന്വേഷണം.
നേരത്തേ ഇ-മെയില്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എഫ്ബിഐ. യുഎസ് കോണ്‍ഗ്രസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു റിപ്പോര്‍ട്ടില്‍ ഹിലരിക്കെതിരെ കുറ്റം ആരോപിച്ചിരുന്നില്ല. രഹസ്യസ്വഭാവമുള്ള ഇ-മെയിലുകള്‍ അയച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചെങ്കിലും ഹിലരിക്കെതിരെ കുറ്റം ചുമത്താനാവില്ലെന്നായിരുന്നു എഫ്ബിഐ വാദം. എന്നാല്‍, രഹസ്യസ്വഭാവമുള്ള ഇ-മെയിലുകള്‍ അയക്കുന്നവരെയെല്ലാം കുറ്റം ചാര്‍ത്തുന്നതില്‍നിന്നും ഒഴിവാക്കാനാവില്ലെന്നും എഫ്ബിഐ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് കേസ് അവസാനിപ്പിച്ചിരുന്നെങ്കിലും പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പുനരന്വേഷണത്തിന് മുതിരുന്നതെന്ന് എഫ് ബിഐ ഡയറക്ടര്‍ ജെയിംസ് കോമി വ്യക്തമാക്കി. ഇതു സംബന്ധിച്ച് യുഎസ് കോണ്‍ഗ്രസിലെ അംഗങ്ങള്‍ക്ക് കത്തയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയതായി ലഭിച്ച വിവരങ്ങള്‍ വിലയിരുത്തി അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്നും ജെയിംസ് കോമി അറിയിച്ചു.
അതേസമയം അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ഹിലറി ക്ലിന്റന് പ്രതികരിച്ചു. എത്രയും പെട്ടന്ന് അന്വേഷണം പൂര്‍ത്തിയാക്കണമന്നും എഫ്ബിഐ ഡയറക്ടരുടെ കത്ത് അസാധാരണ നടപടിയാണെന്നും ഹിലറി ആരോപിച്ചു. എഫ്ബിഐയുടെ നടപടി റിപ്പബ്ലിക്കന്‍ ക്യാംപിന് പുതിയ ആവേശമാണ് നല്‍കിയിരിക്കുന്നതെന്നും ഹിലരി കൂട്ടിച്ചേര്‍ത്തു.
നവംബര്‍ എട്ടിനാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പ്. നടക്കുന്ന തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും അഭിപ്രായ സര്‍വേകളില്‍ മുന്നില്‍ നില്ക്കുന്നയാളുമാണ് ഹിലരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: