കൃഷ്ണഗിരി (വയനാട്): കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി പൂള് ബി മത്സരത്തില്‍ ഝാര്‍ഖണ്ഡിനെതിരെ വിദര്‍ഭ പൊരുതുന്നു. ആദ്യ ഇന്നിങ്സില്‍ 105 റണ്ണിന് പുറത്തായ വിദര്‍ഭ രണ്ടാമിന്നിങ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്ണെന്ന നിലയിലാണ്. ആദ്യ ഇന്നിങ്സില്‍ എട്ടിന് 362 എന്ന നിലയില്‍ ഝാര്‍ഖണ്ഡ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
വെളിച്ചക്കുറവ് ഇന്നലെ നേരത്തെ കളി നിര്‍ത്തുമ്പോള്‍ അര്‍ദ്ധ സെഞ്ചുറികളുമായി ഷൈന്വെയറും ആര്ജന്ഗിദുമാണ് ക്രീസില്‍. വിദര്‍ഭക്കായി ഓപ്പണര്‍ സഞ്ജയ് രാമസ്വാമി സെഞ്ച്വറി നേടി(102). ക്യാപ്റ്റന്‍ ഫയിസ് ഫസല്‍ 59ഉം ഗണേശ് സതീശ് 44 റണ്ണുമായി പുറത്തായി. ഝാര്‍ഖണ്ഡിനായി ആശിഷ് കുമാര്‍, വികാശ് സിങ്, ഷഹബാസ് നദീം എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
കേരളത്തിന് കൂറ്റന്‍ ലീഡ്: രോഹന് പ്രേമിന് സെഞ്ചുറി
ജംഷഡ്പൂര്‍: രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഢിനെതിരെ കേരളത്തിന് കൂറ്റന്‍ ലീഡ്. മൂന്നാം ദിവസം കേരളം രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. ആദ്യ ഇന്നിങ്ങ്സില്‍ 20 റണ്‍സിന്റെ ലീഡ് നേടിയ കേരളം ആകെ 327 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി.
തുടര്‍ന്ന് ഒന്നാം ഇന്നിങ്ങ്സ് ആരംഭിച്ച ഛത്തീസ്ഗഢ് മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 15 റണ്‍സെടുത്തിട്ടുണ്ട്. 10 വിക്കറ്റും ഒരു ദിനവും കയ്യിലിരിക്കെ ഛത്തീസ്ഗഢിന് ജയിക്കാന്‍ 313 റണ്‍സ് കൂടി ആവശ്യം.
171 പന്തില്‍ നിന്നും 123 റണ്‍സെടുത്ത കേരള ക്യാപ്റ്റന്‍ രോഹന് പ്രേമിന്റെ പ്രകടനമാണ്കേരളത്തെ മികച്ച ലീഡിലേക്ക് നയിച്ചത്. കേരളത്തിന്റെ സച്ചിന് ബേബി 70 റണ്‍സും വി.എ. ജഗദീഷ് 45 റണ്‍സുമെടുത്തു. ഭവിന് തക്കര്‍ (37) സഞ്ജു സാംസണ് (27) വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: