ശ്രീനഗര്‍: കശ്മീരില്‍ സ്കൂളുകള്‍ വ്യാപകമായി ആക്രമിക്കുന്ന ഭീകരര്‍ ബാങ്കുകള്‍ക്കെതിരെയും. പ്രതിഷേധ സമരങ്ങള്‍ നടക്കുമ്പോള്‍ ബാങ്കുകള്‍ അടയ്ക്കണമെന്നും ഭീകരര്‍ നിര്‍ദ്ദേശിക്കുന്ന സമയത്തേ പ്രവര്‍ത്തിക്കാവൂ എന്നുമാണ് ആവശ്യം. ലഷ്കറെ തൊയ്ബയാണ് ആവശ്യം ഉന്നയിച്ച് വ്യാപകമായി പോസ്റ്റുകള്‍ പതിച്ചിരിക്കുന്നത്.
വിഘടനവാദികളായ ഹുറിയത്തിന്റെ പ്രതിഷേധ സമരങ്ങള്‍ക്കിടെ ബാങ്കുകള്‍ അടച്ചിടണമെന്നും പ്രവര്‍ത്തിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നുമാണ് മുന്നറിയിപ്പ്.
കുല്‍ഗാം ജില്ലയിലാണ് പോസ്റ്ററുകള്‍. ഉദ്യോഗസ്ഥരെ ജോലിക്ക് നിര്‍ബന്ധിച്ചാല്‍ പ്രത്യാഘാതമുണ്ടാകും, ഹുറിയത്ത് നല്കുന്ന ഇളവ് സമയത്തേ, ജോലിക്ക് പോകാവു എന്നാണ് അറിയിപ്പ്.
ഭീഷണികളെ തുടര്‍ന്ന് പ്രമുഖ ബാങ്കുകളുടെ ശാഖകള്‍ പ്രവര്‍ത്തനം നിര്‍ത്തി. ശ്രീനഗറില്‍ മാത്രമാണ് ചില ബാങ്കുകളുടെ പ്രവര്‍ത്തനം. ഇവയും പകല്‍ 11 മണിയോടെ അടയ്ക്കും.
ബാങ്കുകൊള്ളകളും എടിഎം യന്ത്രങ്ങള്‍ തകര്‍ക്കലും തട്ടിക്കൊണ്ടുപോകലും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: