അമ്പലപ്പുഴ: റേഷന്‍ കടകളില്‍ നിന്ന് കരിഞ്ചന്തയിലേയ്ക്ക് മിനിലോറിയില്‍ കടത്തിയ 110 ചാക്ക് അരി അമ്പലപ്പുഴ പോലീസ് പിടികൂടി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് നിര്‍ത്താതെ പോയ ലോറിയെ പിന്തുടര്ന്ന് പോലീസ് പിടികൂടിയത്.തുടര്‍ന്ന് ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം ആയൂര്‍ അര്ക്കനൂരില് നിന്ന് മൂവാറ്റുപുഴയിലെ മൊയ്തു എന്ന മൊത്തവ്യാപാരിക്ക് നല്‍കാനായാണ് അരി കൊണ്ടു പോയതെന്നു കസ്റ്റഡിയിലായ ഡ്രൈവര്‍ മൂവാറ്റുപുഴ പുള്ളിക്കുടിയില്‍ ബഷീര്‍ പറഞ്ഞു. ആയൂരില്‍ നിന്ന് ഷമീര്‍ എന്ന വ്യക്തിയാണ് അരി വാഹനത്തില്‍ കയറ്റി വിട്ടത്. ചാക്കില്‍ എഫ്സിഐ യുടെ സീലും സ്ലിപ്പും ഉണ്ട്.
അരി കടത്തിയതിന് പിന്നില്‍ സിവില്‍സപ്ലൈസ്, എഫ്സിഐ ഉദ്യോഗസ്ഥരുടെ പങ്കുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസര്‍ അബ്ദുള്‍ അസീസ്, റേഷനിംഗ് ഇന്‍സ്പെക്ടര്‍ പ്രേംചന്ദ് എന്നിവര്‍ സ്റ്റേഷനിലെത്തി റേഷനരിയാണെന്ന് സ്ഥിരീകരിച്ചു. അരിയുടെ സാമ്പിള്‍ പോലീസ് ശേഖരിച്ചു .
പിടിയിലായ ഡ്രൈവര്‍ ബഷീറിനെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: