അമ്പലപ്പുഴ: ഉദ്യോസ്ഥര്‍ തമ്മിലുളള ചേരിപ്പോര് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നൂറോ സര്‍ജറി തീവ്രപരിചരണ വിഭാഗം ഓപ്പറേഷന് തീയറ്റര്‍ പ്രവര്‍ത്തന രഹിതമായി. ഈ വിഭാഗത്തില്‍ സ്ഥാപിച്ചിരിയ്ക്കുന്ന ശിതീകരണ യന്ത്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതില്‍ മെഡിക്കല്‍ കോളേജ് ഭരണ വിഭാഗവും ഇലട്രിക്ക് വിഭാഗവും തമ്മിലുള്ള ചേരിതിരുവാണ് പ്രശനത്തിന് വഴിതെളിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിയ്ക്കുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള ശുചീകരണ യന്ത്രങ്ങള്‍ അറ്റകുറ്റപണി ചെയ്ത് ഉപയോഗിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിടയിലാണ് മൂന്നാഴ്ചകള്‍ക്ക് മുമ്പ് തകരാറിലാകുന്നത്.
തകരാര്‍ സംഭവിയ്ക്കാന്‍ സാധ്യത ഉണ്ടന്നും പുതിയ യന്ത്രങ്ങള്‍ വാങ്ങണമെന്നും കാണിച്ച് കഴിഞ്ഞ ജാനുവരിയില്‍ ഇലട്രിക്കല്‍ വിഭാഗം ഭരണ വകുപ്പിന് കത്ത് നല്‍കിയിരുന്നു. ഒന്നര ലക്ഷം രൂപയാണ് ഇതിന് വില മതിയ്ക്കുന്നതെന്നും അടിയന്തിരമായി ഇത് വാങ്ങണമെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു.
എന്നാല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കീഴില്‍ വരുന്ന ഭരണവിഭാഗം കത്ത് പരിഗണിക്കാതെ പുതിയ യന്ത്രങ്ങള്‍ വാങ്ങാന്‍ കാലതാമസം വരുത്തിയതുകാരണം ശസ്ത്രക്രിയ കാത്ത് ആശുപത്രിയില്‍ കഴിയുന്ന നിര്‍ധനരായിട്ടുള്ള അനേകം രോഗികള്‍ സ്വാകാര്യ ആശുപത്രികളെ സമീപിക്കേണ്ട സ്ഥിതിയായി ഇലട്രിക്ക് വിഭാഗവും ഭരണവിഭാഗവും തമ്മിലുള്ള പോരില്‍ നിരവധി രോഗികളാണ് ദുരിതമനുഭവിയ്ക്കുന്നത്.ഇതിന് പ്രതിവിധി ഉണ്ടാക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഇടപ്പെടണമെന്ന ആവശ്യമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: