അമ്പലപ്പുഴ: അമ്പലപ്പുഴ തിരുവല്ല റൂട്ടില്‍ പൊടിയാടി വരെയുള്ള റോഡിന്റെ പുനര്‍ നിര്‍മ്മാണത്തിന് തിങ്കളാഴ്ച തുടക്കമാകും.22.56 കിലോമീറ്റര്‍ ദൂരം 62 കോടി രൂപ ചിലവഴിച്ചാണ് നിര്‍മ്മിക്കുന്നത്.കോഴിക്കോട് വടകര ആസ്ഥാനമായ ഊരാളുങ്കല്‍ ലേബര്‍ സഹകരണ സംഘമാണു റോഡ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. േ
റാഡിന്റെ ഇരുഭാഗത്തും ജെസിബി ഉപയോഗിച്ച് വൃത്തിയാക്കുന്ന പ്രവര്‍ത്തികളും ആരംഭിച്ചു.ശബരിമല തീര്‍ത്ഥാടന കാലം ആരംഭിക്കുന്നതിനു മുമ്പ് റോഡിലെ കുഴികളടച്ച് ഗതാഗതയോഗ്യമാക്കും.അറുമാസത്തിനുള്ളില്‍ അമ്പലപ്പുഴ മുതല്‍ പൊടിയാടി വരെ റോഡ് പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കും.നിലവില്‍ ഏഴ് മീറ്ററാണ് റോഡിന്റെ വീതി.ഇത് ഒന്‍പത് മീറ്ററാക്കി ഉയര്‍ത്താനാണ് തീരുമാനം .
ആധുനിക സാങ്കേതിക വിദ്യയായ ബിറ്റുമിനസ് മെക്കായം, ബിറ്റുമിനസ് കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് റോഡ് നിര്‍മ്മിക്കുന്നത്. അമ്പലപ്പുഴ പടിഞ്ഞാറെനട, തകഴി, എടത്വ, തലവടി, ചക്കുളത്തുകാവ്, പൊടിയാടി എന്നീ ജംഗ്ഷനുകള്‍ നവീകരിക്കും.ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കോടികള്‍ ചിലവഴിച്ചാണ് അമ്പലപ്പുഴ തിരുവല്ല റോഡ് റീ ടാര്‍ ചെയ്തത്.
ഇതിനു ശേഷം ആലപ്പുഴ കുടിവെള്ള പദ്ധതിക്കായി പൈപ്പിടുന്നതിന് കുഴിയെടുത്തതോടെ റോഡ് തകരുകയായിരുന്നു.ഇപ്പോഴും റോഡ് പല ഭാഗത്തും ഗതാഗതയോഗ്യമല്ല. ശബരിമല തീര്‍ത്ഥാടന കാലം ആരംഭിക്കുന്നതിനു മുന്‍പ് കുഴികളടച്ച് റോഡ് ഗതാഗതയോഗ്യമാക്കുവാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: