വാഷിങ്ടണ്‍: ഭാരതം അതിവേഗം സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നു. എന്നാല്‍ എന്തുകൊണ്ട് അമേരിക്കയ്ക്ക് ഇത് സാധിക്കുന്നില്ലെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റെ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ന്യൂ ഹാംപ്ഷെയറിലെ മാഞ്ചസ്റ്ററില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഒബാമയ്ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
വലിയ രാജ്യമായതിനാലാണ് സാമ്പത്തിക വളര്‍ച്ചയുടെ വേഗത കൂടാത്തത് എന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. പക്ഷെ അമേരിക്കയെക്കാള്‍ വലിയ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയുടെ വളര്‍ച്ച 8 ശതമാനമാണ്. അതുപോലെ ചൈനയുടെ വളര്‍ച്ച ആറിനും ഏഴിനും ഇടയിലും. എന്നാല്‍ എന്തുകൊണ്ട് അമേരിക്കയ്ക്ക് ഇത് സാധ്യമാകുന്നില്ലെന്ന് ട്രംപ് ചോദിച്ചു.
അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ച 2.9 ശതമാണെന്ന കണക്ക് പുറത്ത് വന്നതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ച മൂന്ന് ശതമാനത്തിന് മുകളില്‍ കടക്കാത്തത് ഒബാമയുടെ കാലത്താണെന്നും ട്രംപ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: