വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണെതിരെ ഉയര്‍ന്ന ഇ- മെയില്‍ കേസ് പുനരന്വേഷിക്കാന്‍ അന്വേഷണ ഏജന്‍സി ഒരുങ്ങുന്നു.
ഹിലരിയുടേതെന്ന് കരുതുന്ന ഇ-മെയിലുകള്‍ അവരുടെ സഹായി ഹുമ അബൈദിന്റെ മുന്‍ ഭര്‍ത്താവിന്റെ സെര്‍വറുകളില്‍ കണ്ടെത്തിയതിനെക്കുറിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ഡയറക്ടര്‍ ജെയിംസ് കോമി യുഎസ് കോണ്‍ഗ്രസിനയച്ച കത്തില്‍ പറഞ്ഞിരിക്കുന്നു.
തന്ത്രപ്രധാനമായ വിവരങ്ങള്‍ അയക്കാന്‍ സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചതാണ് ഹിലരിക്ക് വിനയായത്. ഇതെക്കുറിച്ചുള്ള അന്വേഷണം നേരത്തെ അവസാനിപ്പിച്ചിരുന്നെങ്കിലും എതിരാളിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ആരോപണവുമായി രംഗത്തുവന്നതോടെയാണ് വീണ്ടും അന്വേഷിക്കുന്നത്. എഫ്ബിഐ നീക്കത്തെ ട്രംപും ഹിലരിയും സ്വാഗതംചെയ്തു.
ഇമെയില്‍ വിവാദത്തില്‍ ഹിലരി നേരത്തെ യുഎസ് ജനതയോടു മാപ്പുചോദിച്ചിരുന്നു. ആരോപണം വസ്തുനിഷ്ഠമാണെന്ന് വ്യക്തമായിരുന്നെങ്കിലും അവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കിട്ടിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: