കോട്ടയം: കേരള ജനതയുടെ അന്നംമുട്ടിച്ചത് ഇടത് വലത് മുന്നണികളാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ്ബാബു. യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മറ്റി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2013-ല്‍ കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാത്ത രണ്ട് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. സാധാരണക്കാര്‍ക്കായി കേന്ദ്രം അനുവദിച്ച 14.25 ലക്ഷം ടണ്‍ ഭക്ഷ്യധാന്യവും കഴിഞ്ഞ മൂന്ന് വര്‍ഷമായി അനുവദിച്ച അധികറേഷനും നഷ്ടപ്പെടുത്തിയത് നിയമം നടപ്പിലാക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാപ്രസിഡന്റ് അഖില്‍ രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ജനറല്‍സെക്രട്ടറി ലിജിന്‍ ലാല്‍, യുവമോര്‍ച്ച സംസ്ഥാന കമ്മറ്റി അംഗം വിനയകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. വൈ ശാഖ് എസ് നായര്‍, വൈസ്പ്രസിഡന്റുമാരായ മഹേഷ് ചന്ദ്രന്, ഗോപകുമാര്‍, വിഷ്ണുപ്രസാദ്, സി. ജയകൃഷ്ണന്, സെക്രട്ടറിമാരായ സോബിന്ലാലല്, രാഹുല്‍ ശ്രീക്കുട്ടന്, ശരത് ചങ്ങനാശ്ശേരി, രമ്യ, ഗണേശ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: