വൈക്കം: രോഗിയും വിധവയുമായ വൃദ്ധക്ക് അന്യായമായി വൈദ്യുതി നിഷേധിച്ചതിനെതിരേ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്കി. ചെമ്പ്,കാട്ടിക്കുന്ന്,അറ്റുമാലില് വീട്ടില്‍ അംബുജാക്ഷിയാണ്(78) പരാതി നല്‍കിയത്. 27 വര്‍ഷമായി വൈദ്യുതിയില്ലാത്ത വീട്ടിലാണ് അംബുജാക്ഷിയും കുടുംബവും കഴിയുന്നത്. മാനസികരോഗിയിയായ മൂത്തമകന്, ഇളയമകനും, ഭാര്യയും, എല്‍കെജി യില്‍ പഠിക്കുന്ന പേരക്കുട്ടിയും അംബുജത്തോടൊപ്പമാണ് കഴിയുന്നത്.
സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി ചെമ്പ് ഇലക്ട്രിസിറ്റി ഓഫീസില്‍ അപേക്ഷ നല്‍കുകയും നാനൂറ് രൂപ ബോണ്ട് അടക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ഇലക്ട്രിസിറ്റി ഉദ്ദ്യോഗസ്ഥര്‍ പോസ്റ്റ് സ്ഥാപിച്ചു. എന്നാല്‍ പിന്നീട് ഇവര്‍ വസ്തുവിനെ സംബന്ധിച്ച് കേസ് ഉണ്ടെന്നും, അതിനാല്‍ കണക്ഷന് നല്‍കെരുതെന്ന് പി.സി.ജോര്‍ജ് എക്സിക്യൂട്ടീവ് എന്‍ജിനിയറോട് അവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ് മീറ്റര്‍ അഴിച്ചു കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ചിണ്ടായിരുന്ന കേസില്‍ അനുകൂല വിധികിട്ടിയതിന്റെ പകര്‍പ്പ് ഉല്‍പ്പെടെ ഉദ്ദ്യോഗസ്ഥരെ കാണിച്ചിട്ടും വൈദ്യുതി നല്കാന് തയ്യാറാകാത്ത നടപടിക്കെതിരേയാണ് അംബുജാക്ഷിയും കുടുബവും മനുഷ്യാവകാശ കമ്മീഷനില്‍ പരാതിനല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: