ചേര്‍ത്തല/ആലപ്പുഴ: ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റായി തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു. അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, കെ. പത്മകുമാര്‍, സോമശേഖരന്‍ നായര്‍, പി.ഡി. ശ്യാംദാസ്, പൈലി വത്തിയാട്ട്, അനുരാഗ് കൊല്ലംങ്കോട്, സഹദേവന് തഴവ, സംഗീത വിശ്വനാഥന് (വൈ.പ്രസി.), സുഭാഷ് വാസു, ടി.വി. ബാബു, അരയക്കണ്ടി സന്തോഷ്, കെ.കെ. മഹേശന്, രാജേഷ് നെടുമങ്ങാട്, വി. ഗോപകുമാര്‍, ഉണ്ണികൃഷ്ണന് ചാലക്കുടി, കെ.കെ. ബിനു (ജന.സെക്രട്ടറിമാര്‍), കെ.പി. സുധീന്ദ്രന്‍, സുരേഷ് ബാബു, പി.എസ്.എന്‍. ബാബു, കെ.കെ. നീലകണ്ഠന്, എസ്.ഡി. സുരേഷ് ബാബു, കെ.ഡി. രമേശ്, ബിജു മാധവന്, കെ.പി. ഗോപി, രാജന് ഇടുക്കി, പി.കെ. സുബ്രന്, പി.ടി. മ•ഥന്, ഷാജി എം. പണിക്കര്‍, പി.എസ്. രാജീവ്, സന്തോഷ് ശാന്തി, സന്തോഷ് കുമാര്‍, കേശവ് ദേവ് പുതുമന, ഫാ. റിജോ നിരപ്പനങ്ങാടി, ബേബി റാം, രാജന് മഞ്ചേരി, ബാബു പൂതന്‍പാറ, എം.പി. രാഘവന്, പി.കെ. മോഹനന്, സിനില്‍ മുണ്ടുപ്പള്ളി, കല്ലട സജീവ് (സ്റ്റേറ്റ് സെക്ര.), എ.ജി. തങ്കപ്പന് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
ബിഡിജെഎസിനെ രാഷ്ട്രീയ ശക്തിയായി വളര്‍ത്തുകയാണ് പ്രധാനമെന്നും സ്ഥാപകദിനമായ അടുത്തമാസം 5ന് അങ്കമാലിയില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുമെന്നും ബിഡിജെഎസ് നേതൃയോഗത്തിന് തുഷാര്‍ വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം, നയം, പരിപാടി എന്നിവ കണ്‍വെന്‍ഷനില്‍ പ്രഖ്യാപിക്കും. വനിതാ, യുവജന, വിദ്യാര്‍ഥി, ട്രേഡ് യൂണിയനുകളുടെ രൂപീകരണവും നടത്തും. ബിഡിജെഎസിനോട് സ്നേഹമുള്ളതുകൊണ്ടാണ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പാര്‍ട്ടിയെകുറിച്ച് അഭിപ്രായം പറയുന്നതെന്ന് തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: