കോട്ടയം: കെപി ശശികലടീച്ചര്‍ക്കെതിരെ കേസെടുത്ത ഇടതു സര്‍ക്കാരിന്റെ നടപടി സ്ത്രീസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദുമോഹന്‍. കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഹിന്ദുവിഭാഗങ്ങളുടെയും സ്ത്രീസമൂഹത്തിന്റെയും പ്രശ്നങ്ങളാണ് തന്റെ പ്രസംഗത്തിലൂടെ ശശികലടീച്ചര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.
അതില്‍ മതസ്പര്ദ്ധയുടെയോ വര്‍ഗ്ഗീയ വികാരം ഉണര്ത്തുന്നതിന്റെയോ കണികപോലും ഇല്ല. ലൗജിഹാദില്‍ പെണ്കുട്ടികളെപ്പെടുത്തുന്നവര്ക്കെതിരെ കേസെടുക്കാതിരിക്കുകയും ഇത്തരം വിഷയം ജനമദ്ധ്യത്തില്‍ തുറന്നു പറയുന്നവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുന്നത് വിരോധാഭാസമാണ്.
10 വര്‍ഷത്തിനുള്ളില്‍ ശശികലടീച്ചര്‍ നടത്തിയിട്ടുള്ള ആയിരത്തിലധികം പ്രസംഗങ്ങളുടെ പേരില്‍ കേരളത്തില്‍ ഒരിടത്തും വര്‍ഗ്ഗീയ കലാപം ഉണ്ടായിട്ടില്ല. ഉയര്‍ന്നുവരുന്ന ഹിന്ദു മുന്നേറ്റത്തിന്റെ വക്താവായ ശശികലടീച്ചറെ കള്ളക്കേസില്‍ കുടുക്കി നാവടപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ മൂഢന്മാരുടെ സ്വര്‍ഗ്ഗത്തിലാണ്.
ഇതിനെതിരെ കേരളത്തിലെ സ്ത്രീസമൂഹം ഉയര്‍ന്നുവരും. സര്‍ക്കാര്‍ നടത്തിവരുന്ന ഹിന്ദുവിരുദ്ധ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണ് ശശികലടീച്ചര്ക്കെതിരെയുള്ള കള്ളക്കേസ് എന്ന് ബിന്ദു മോഹന്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: