ന്യൂദല്‍ഹി: ഭീകരത പ്രചരിപ്പിക്കുന്ന ഇസ്ലാമിക പണ്ഡിതന് സക്കീര്‍ നായിക്കിന്റെ എന്‍ജിഒ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് കേന്ദ്രസര്‍ക്കാര്‍ നിരോധിക്കും. ഇതിനുള്ള കരട് ആഭ്യന്തരമന്ത്രാലയം തയ്യാറാക്കി വരികയാണ്. ഐഎസ്സുമായി ബന്ധപ്പെട്ട് കേരളത്തിലും മഹാരാഷ്ട്രയിലും സംഘടന ക്രിമിനല്‍ കേസുകള്‍ നേരിടുന്നുണ്ട്.
ഭീകരത പ്രോത്സാഹിപ്പിക്കുന്നതിനാല്‍ സക്കീറിന്റെ പീസ് ടിവി ഇസ്ലാമിക രാജ്യങ്ങളിലുള്‍പ്പെടെ നിരോധിച്ചിട്ടുണ്ട്. മതവിദ്വേഷം വളര്‍ത്തുകയും ഭീകരതയെ ന്യായീകരിക്കുകയും ചെയ്യുന്ന പ്രസംഗങ്ങള്‍ സക്കീര്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നാലും കേരളത്തില്‍ ഒരു കേസുമാണ് സക്കീറിനും സംഘടനക്കുമെതിരെയുള്ളത്.
ഇതരമതവിഭാഗങ്ങള്ക്കെതിരെ പീസ് ടിവിയിലൂടെ നിരന്തരം വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ നടത്തിയതിന്റെ വീഡിയോ ഇന്റലിജന്റ്സ് ബ്യൂറോ ശേഖരിച്ചിട്ടുണ്ട്. അക്രമത്തിലൂടെയുള്ള മതപരിവര്‍ത്തനത്തിനും ആഹ്വാനമുണ്ട്. ഭീകരപ്രവര്‍ത്തനത്തിന് പിടിയിലായ അമ്പതോളം പേര് സക്കീറിന്റെ പ്രസംഗമാണ് തങ്ങളെ പ്രേരിപ്പിച്ചതെന്ന് മൊഴി നല്‍കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ ഭീകരവാദം തടയുന്നതിനുള്ള നിയമപ്രകാരം കേസെടുക്കുന്നത് സംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സിയും പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: