കണ്ണൂര്‍: കണ്ണൂരിലും തളിപ്പറമ്പിലും ആര്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ പഥസഞ്ചലനം നടന്നു. വിജയദശമി നാളില്‍ രാജ്യവ്യാപകമായി ആര്‍എസ്എസ് ജന്മദിനത്തോടനുബന്ധിച്ച് പഥസഞ്ചലനം നടന്നിരുന്നു. എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ പഥസഞ്ചലനം ഹര്‍ത്താലിനെ തുടര്‍ന്ന് ദീപാവലി ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
കണ്ണൂരില്‍ നടന്ന പഥസഞ്ചലനം വിളക്കുംതറ മൈതാനിയില്‍ നിന്നും ആരംഭിച്ച് ബാങ്ക് റോഡ്, ഫോര്‍ട്ട് റോഡ്, പ്ലാസ, റെയില്‍വേ സ്റ്റേഷന്, പഴയ ബസ് സ്റ്റാന്റ്, കാള്‍ടെക്സ് വഴി കലക്ടറേറ്റ് മൈതാനിയില്‍ സമാപിച്ചു. പൂര്‍ണ ഗണവേഷധാരികളായ നൂറുകണക്കിന് സംഘസ്വയംസേവകര്‍ റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു. സമാപന പൊതുപരിപാടിയില്‍ സ്ത്രീകളടക്കം ആയിരക്കണക്കിന് പേര് പങ്കെടുത്തു.
കണ്ണൂര്‍ പോലീസ മൈതാനായില്‍ നടന്ന പൊതുപരിപാടിയില്‍ ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി.രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. റിട്ടയേര്‍ഡ് കേണല്‍ ഡോക്ടര്‍ പി.പി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.
സഹപ്രാന്ത സംഘചാലക് കെ.കെ.ബാലറാം, വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്, ജില്ലാ സംഘചാലക് സി.പി.രാമചന്ദ്രന് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ കാര്യവാഹ് കെ.പ്രമോദ് സ്വാഗതം പറഞ്ഞു.
കമ്മ്യൂണിസ്റ്റുകളെ കാലാകാലങ്ങളായി നയിക്കുന്നത് ദേശവിരുദ്ധ നിലപാടുകളാണെന്ന് മുഖ്യഭാഷണം നടത്തിയ കെ.പി.രാധാകൃഷ്ണന് പറഞ്ഞു. ഇന്ന് കമ്മ്യൂണിസം ലോകത്തിന്റെ നാനാഭാഗത്തുനിന്നും തുടച്ചുമാറ്റപ്പെട്ട നിലയിലാണ്. ഇതിന് കാരണം കമ്മ്യൂണിസം നിലനിന്നിരുന്നത് അവരുടെ ഉന്മൂലന സിദ്ധാന്തത്തിന്റെയും രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു. കമ്മ്യൂണിസത്തിന്റെ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ് ഇതിന്റെ പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഇന്ത്യയിലെ മുഖ്യപ്രതിപക്ഷമായിരുന്ന സിപിഎം ഇന്ന് കണ്ണൂര്‍ ജില്ലയിലെ ഏതാനും പാര്‍ട്ടി ഗ്രാമങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയെങ്കില്‍ ജനങ്ങളുടെ അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് സാധിക്കില്ലെന്ന തിരിച്ചറിവ് തന്നെയാണ്.
ഉന്മൂലന സിദ്ധാന്തത്തിന്റെ വക്താക്കളായ കമ്മ്യൂണിസ്റ്റുകള്‍ ലോകത്ത് എത്രകോടി ജനങ്ങളെ കൊന്നുവെന്ന അന്വേഷണമാണ് ഇന്ന് നടക്കുന്നതതെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്രചാരണങ്ങളും അക്രമവുമാണ് ഇവരുടെ പ്രവര്‍ത്തനങ്ങളുടെ മുഖമുദ്ര. ഹ്രസ്വകാലത്തേക്കെങ്കിലും ഇവരുടെ കള്ളപ്രചാരണങ്ങള്‍ വിജയം കണ്ടെങ്കിലും ഇന്ന് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഏറെക്കുറെ നാമാവശേഷമായിക്കഴിഞ്ഞെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തളിപ്പറമ്പില്‍ നടന്ന പഥസഞ്ചലനം കപാലിക്കുളങ്ങര ക്ഷേത്രസമീപത്തു നിന്നും ആരംഭിച്ച് പൂക്കോത്ത് നടക്ക് സമീപം സമാപിച്ചു. തസപ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി പി.ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് ജില്ലാ സംഘചാലക് നാരായണന് വായാട്ട് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: