തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ ജയന്തിയാഘോഷ ചടങ്ങില്‍ അശ്വാരൂഢ സേനയെ അയയ്ക്കാതിരുന്നത് വിവാദമാകുന്നു. മഹാരാജാവ് നാടുനീങ്ങിയതിനുശേഷം കവടിയാര്‍ കൊട്ടാരത്തില്‍ ജന്മദിനത്തിനും നാടുനീങ്ങല് വാര്‍ഷികത്തിനും നടക്കുന്ന ചടങ്ങുകള്‍ക്ക് പോലീസിന്റെ അശ്വാരൂഢ സേനയെ അയയ്ക്കുന്ന പതിവുണ്ട്. കനക്കുന്നില്‍ നടക്കുന്ന ശ്രീ ചിത്തിര തിരുനാള്‍ സ്മാരക പ്രഭാഷണത്തിനും സേനയെ അയയ്ക്കുമായിരുന്നു. പരിപാടി നടക്കുന്ന ദിവസം ശ്രീ ചിത്തിര തിരുനാള്‍ സ്മാരക സമിതി ഡിജിപിയെ ആദരിക്കുകയും സേന എത്തുകയുമായിരുന്നു കീഴ്വഴക്കം. ഇത്തവണ സമിതി രേഖാമൂലം കത്ത് നല്‍കിയെങ്കിലും സേനയെ വിട്ടുനല്‍കിയില്ല.
ഇന്നലെ ജയന്തിയാഘോഷം കവടിയാര്‍ പാലസിലെ പഞ്ചവടിയില്‍ നടന്നപ്പോള്‍ അശ്വാരൂഢസേനയുടെ സാന്നിദ്ധ്യം ഇല്ലായിരുന്നു. ഇത് മഹാരാജാവിനോട് കാണിക്കുന്ന അവഹേളനമാണെന്ന് സമിതി ഭാരവാഹിയും ഭാരതീയ ക്ഷേത്രാചാര ഉദ്ബോധന സമിതി പ്രസിഡന്റ് വലിയശാല മണികണ്ഠന് പറഞ്ഞു.
ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിന്റെ 104-ാം ജന്മജയന്തിയാഘോഷം പഞ്ചവടിയില്‍ സംസ്ഥാന ചീഫ് സെക്രട്ടറി എസ്.എം. വിജയനാനന്ദ് പുഷ്പാര്‍ച്ചന നടത്തി ഉദ്ഘാടനം ചെയ്തു. മൂലം തിരുനാള്‍ രാമവര്‍മ്മയും പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതിബായിയും ഭദ്രദീപം തെളിയിച്ചു. എംഎല്‍എമാരായ ഒ. രാജഗോപാല്‍, വി.എസ്. ശിവകുമാര്‍, കെ. മുരളീധരന്, രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി, ആര്.ആര്. വര്‍മ്മ ആദിത്യവര്‍മ്മ, ഡോ. ഗിരിജ, മുന്‍മന്ത്രി സുരേ
ന്ദ്രന്പിള്ള, അഡ്വ. കെ. അയ്യപ്പന്‍പിള്ള, റ്റി. രവീന്ദ്രന്‍തമ്പി, ക്യാപ്റ്റന്‍ പി.കെ.ആര്. നായര്‍, ടി.പി. ശ്രീനിവാസന്, വി.കെ. ഹരികുമാര്‍ ശാസ്തമംഗലം മോഹന്‍, എസ്.എന്‍. രഘുചന്ദ്രന്‍നായര്‍, സുദര്ശനന് കാര്‍ത്തിക പറമ്പില്‍, പൂവച്ചല്‍ സദാശിവന്, വലിയശാല മണികണ്ഠന്, കേണല്‍ ആര്.ജി. നായര്‍, ലംബോധരന് നായര്‍, ജേക്കബ് എബ്രഹാം, ബിഷപ്പ് റവ. ഡോ. ജ്ഞാനശിഖാമണി രവീന്ദ്രന്‍നായര്‍, ശാന്തിഗിരി മഠാധിപതി സ്വാമി ജ്ഞാനതപസ്വി, അജിത്കുമാര്‍, അഡ്വ. രാജേഷ് ബാബു, കൗണ്‍സിലര്‍ അഡ്വ. സതീഷ്കുമാര്‍ തുടങ്ങിയവരും കുന്നത്തുകാല്‍ ശ്രീ ചിത്തിര തിരുനാള്‍ റസിന്റസ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, എന്‍സിസി സ്കൗട്ട്, കേഡറ്റുകള്‍, ശ്രീചിത്രാഹോം അന്തേവാസികള്‍, യത്തീംഖാന, കോട്ടണ്‍ഹില്‍ സ്കൂള്‍, വിവിധ കോളേജ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പുഷ്പാര്‍ച്ചന നടത്തി. ശ്യാമള സാംബശിവന്റെ പാരായണവും ഡോ. ഓമനക്കുട്ടിയും സംഘവും നടത്തിയ സംഗീത ഭാരതിയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: