ചോറ്റാനിക്കര: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. പൊതു ഇടങ്ങളിലും റോഡരികിലും നിക്ഷേപിക്കുന്ന മാലിന്യ നിക്ഷേപം പരുകുന്നതാണ് തെരുവുനായയുടെ വളര്‍ച്ചയ്ക്ക് കാരണം.
രാവിലെ നടക്കാന്‍ പോകുന്നവരാണ് ആക്രമണത്തിന് ഇരയാകുന്നത്. ുടെ മുന്നിലേക്ക് കുരച്ചുകൊണ്ട് എടുത്തു ചാടി പുറകേ പിന്തുടരുന്നതായി പരക്കേ ആക്ഷേപമുണ്ട്. മെയില്‍ റോഡില്‍ ഇവറ്റകള് കൂട്ടം കൂടി കടിപിടി കൂടുമ്പോള്‍ വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഒന്നു കടന്നുപോകാന്‍ വരെ നന്നേ കഷ്ടപ്പെടണം. നായ്ക്കള്‍ കടിച്ചു പറിച്ചിട്ടിരിക്കന്ന ഭക്ഷണാവശിഷ്ങ്ങളും കുട്ടികളുടെ നാപ്കിനും വരെ എരുവേലി വഴിയോരങ്ങളിലെ സ്ഥിരം കാഴ്ചയാണ് .
അതുപോലെ തന്നെ പഞ്ചായത്താഫിസ് പരിസരത്തും ചോറ്റാനിക്കര ജംഗ്ഷനു ചുറ്റുപാടും തെരുവുനായ്ക്കള്‍ കൂടി വരുന്നു. ശബരിമല തീര്‍ത്ഥാടകരുള്‍പ്പെടെ എല്ലാവര്ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കും. അധികൃതര്‍ തെരുവു നായക്കളില്‍ പ്രജനന നിയന്ത്രണത്തിനുള്ള നടപടികള്‍ അടിയന്തിരമായി എടുക്കേണ്ടതാണ്. അതുപോലെ തന്നെ വളര്ത്തുനാള്ക്കള്ക്ക് കാതില്‍ നമ്പര്‍ ടാഗ് ഏര്‍പ്പെടുത്തുകയും തെരുവിലേക്ക് അലയാന്‍ അഴിച്ചു വിടന്ന നായക്കളുടെ ഉടമസ്ഥര്‍ക്കെതിരെ കര്‍ശന നിയമ നടപടിയെടുക്കാനും ഉത്തരവാദപ്പെട്ടവര്‍ തുനിഞ്ഞാല്‍ ഒരു പരിധിവരെ ഈ സാമൂഹ്യ വിപത്തിനറുതി വരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: