ന്യൂദല്‍ഹി: പാക്ക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നല്കി ഭാരതം. നിയന്ത്രണരേഖയില്‍ കെറാന്‍ സെക്ടറില്‍ പാക്കിസ്ഥാന്റെ നാല് സൈനിക പോസ്റ്റുകള്‍ ഭാരതം തകര്‍ത്തു. വന്‍ നാശനഷ്ടം വരുത്തിയ ആക്രമണത്തില്‍ ഇരുപതോളം പാക്ക് സൈനികര്‍ക്ക് പരിക്കേറ്റു.
പാക്കിസ്ഥാന് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പശ്ചാത്തലത്തിലാണ് തിരിച്ചടി. കഴിഞ്ഞ ദിവസം ഒരു ബിഎസ്എഫ് ജവാനെ പാക്ക് സൈന്യം വധിച്ചിരുന്നു. മറ്റൊരു ജവാനെ വധിച്ച ഭീകരര്‍ മൃതദേഹം വികൃതമാക്കി. കശ്മീരിലെ കുപ്വാര ജില്ലയില്‍ ഭീകരരെ കണ്ടെത്തുന്നതിന് സൈന്യവും പോലീസും സംയുക്തമായി തെരച്ചില്‍ ആരംഭിച്ചു. മൂന്നു ഭീകരര്‍ ഇവിടെ കടന്നെത്തിയതായാണ് കരുതുന്നത്.
മിന്നലാക്രമണത്തിന് ശേഷം അമ്പതോളം തവണ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിച്ചു. പാക്ക് സൈനികരുടെയും ഭീകരരുടെയും ആക്രമണത്തില്‍ ഒരു മാസത്തിനിടെ നാല് സൈനികരും മൂന്ന് ബിഎസ്എഫ് ജവാന്മാരും കൊല്ലപ്പെട്ടു. നാല് സാധാരണക്കാര്‍ക്കും ജീവന് നഷ്ടപ്പെട്ടു. തിരിച്ചടിയില്‍ 15 പാക്ക് സൈനികരും കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: