യുഎൻ: ഐക്യരാഷ് ട്ര സഭയുടെ മനുഷ്യാവകാശ സമിതിയില്‍ നിന്ന് റഷ്യ പുറത്തായി. 193 അംഗ പൊതുസഭയില്‍ 112 വോട്ട് മാത്രമാണ് റഷ്യക്ക് ലഭിച്ചത്. 2006ല്‍ മനുഷ്യാവകാശ സമിതി നിലവില്‍ വന്ന ശേഷം ഇതാദ്യമായാണ് റഷ്യ പുറത്താകുന്നത്.
കിഴക്കന്‍ യൂറോപ്പില്‍ നിന്ന് ക്രൊയേഷ്യയോട് രണ്ട് വോട്ടിനും ഹംഗറിയോട് 32 വോട്ടിനുമാണ് റഷ്യ പിന്തള്ളപ്പെട്ടത്. ഏകദേശം 87 മനുഷ്യാവകാശ ഗ്രൂപ്പുകള്‍ റഷ്യയെ മനുഷ്യാവകാശ സമിതിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്തിരുന്നുവെന്ന് യുഎന്‍ ഡെപ്യൂട്ടി ഡയറക് ടര്‍ അക്ഷയ് കുമാര്‍ പറഞ്ഞു.
47 അംഗ യു.എന്റെ മനുഷ്യാവകാശ സമിതിയിലേക്ക് വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 14 രാജ്യങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. റഷ്യന്‍ പിന്തുണയോടെ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ നേതൃത്വത്തില്‍ ആലപ്പോയില്‍ നടക്കുന്ന യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് റഷ്യ മനുഷ്യാവകാശ സമിതിക്ക് പുറത്തായത്. 2001 ല്‍ സമാനമായ രീതിയില്‍ അമേരിക്കയും മനുഷ്യാവകാശ സമിതിക്ക് പുറത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: