ആലപ്പുഴ: ഭക്ഷ്യസുരക്ഷ നടപ്പാക്കുമ്പോള്‍ റേഷന്‍ വ്യാപാരികള്‍ക്ക് അടിസ്ഥാന വേതനം നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നവംബര്‍ ഒന്നിന് സൂചനാ കടയടപ്പ് സമരവും തുടര്‍ന്ന് അനിശ്ചിത കാല കടയടപ്പ് സമരവും സംഘടിപ്പിക്കും. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുമ്പോള്‍ റേഷന്‍ വ്യാപാരികള്‍ക്ക് അടിസ്ഥാന വേതനവും ഡോര്‍ ഡെലിവറിയും റേഷന്‍ കടകള്‍ കമ്പ്യൂട്ടര്വത്കരിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിയോഗിച്ച വേള്‍ഡ് ഫുഡ് പ്ര്#ോഗ്രാമിന്ഞറെ കമ്മീഷന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തത്. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തിരുവനന്തപുരം എറണാകുളം ജില്ലകളിലായി 21 കടകളില്‍ പരീക്ഷണം നടത്തിയിരുന്നു. പരീക്ഷണം വിജയകരമായിരുന്നു. ഇതു നടപ്പാക്കണമെന്നാണ് റേഷന്‍ വ്യാപാരികളുടെ ആവശ്യം.
റേഷന്‍ വ്യാപാരി സംയു ക്ത സമിതിയുടെ സസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്യുന്ന കടയടപ്പ് സമരത്തില്‍ ജില്ലയിലെ ആറു താലൂക്കുകളിലെ മുഴുവന്‍ വ്യാപാരികളും നവംബര്‍ ഒന്നിന് കടയടച്ച് സൂചനാ പണിമുടക്ക് നടത്തുമെന്ന് അസോ. ജില്ലാ കമ്മറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഭരണിക്കാവ് മോഹനന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോസ് കാവനാട്, ഉണ്ണികൃഷ്ണപിള്ള, പി.ആര്. രാജേന്ദ്രന്, കുട്ടന്‍പിള്ള, ജി. ശശിധരന്, മുഹമ്മദ് ബഷീര്‍, ശിവപ്പന്‍, അന്‍സാരി തുടങ്ങിയവര്‍ സംസാരിച്ചു…………….
പ്രതികരിക്കാൻ ഇവിടെ എഴുതുക: