പനാജി: ഐഎസ്എല്ലില്‍ എഫ്സിഗോവയുടെ കഷ്ടകാലം തീരുന്നില്ല. ഇന്നലെ നടന്ന കളിയില്‍ ദല്‍ഹി ഡൈനാമോസിനോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അവര്‍ തോറ്റു.
നാല് മിനിറ്റിനിടെ ഡൈനാമോസ് നേടിയ രണ്ട് ഗോളുകളാണ് ഗോവയുടെ കഥകഴിച്ചത്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സിനോട് 2-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും അവര്‍ തോറ്റത്.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 72-ാം മിനിറ്റില്‍ മാഴ്സെലീഞ്ഞോയും 76-ാം മിനിറ്റില്‍ റിച്ചാര്‍ഡ് ഗാഡ്സെയും ദല്‍ഹിക്കായി ഗോളുകള്‍ നേടി.
ഇരു ടീമുകളും മികച്ച അവസരങ്ങള്‍ കണ്ടെത്താന്‍ പാടുപെടുകയും കിട്ടിയ അവസരങ്ങള്‍ പാഴാക്കുകയും ചെയ്യുന്നതാണ് ആദ്യ പകുതിയില്‍ കണ്ടത്. ഗോള്‍ ഒഴിഞ്ഞുനിന്ന ഒന്നാം പകുതിക്കുശേഷം ബ്രൂണോ പെലിസ്സാറിക്കുപകരം മാഴ്സെലീഞ്ഞോ ഇറങ്ങിയതോടെയാണ് ദല്‍ഹിയുടെ ആക്രമണത്തിന് മൂര്‍ച്ച കൂടിയത്. ഇറങ്ങിയ ഉടനെ ഗോവന്‍ ഗോള്‍മുഖം വിറപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു മാഴ്സെലീഞ്ഞോ.
ഒടുവില്‍ എഴുപത്തിരണ്ടാം മിനിറ്റില്‍ ഒറ്റയാള്‍ മുന്നേറ്റത്തിനൊടുവില്‍ മാഴ്സെലീഞ്ഞോ ഗോളും കണ്ടെത്തി. ഗോവന്‍ ഏരിയിയില്‍ നിന്ന് പിടിച്ചെടുത്ത പന്തുമായി ഒറ്റയ്ക്ക് ബോക്സിന്റെ ഇടതു പാര്‍ശ്വത്തിലേയ്ക്ക് ഓടിയിറങ്ങി മാഴ്സെലീഞ്ഞോ.ഈ നീക്കത്തില്‍ മുഴുവന്‍ ഗോവന്‍ പ്രതിരോധത്തെയും വകഞ്ഞുമാറ്റിയ മാഴ്സെലീഞ്ഞോ ഇടങ്കാല് കൊണ്ട് പായിച്ച തകര്‍പ്പന്‍ ആംഗുലര്‍ ഷോട്ട് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് തറച്ചുകയറി.
നാല് മിനിറ്റിനുശേഷം രണ്ടാം ഗോളും പിറന്നു. ഇടതുവശത്ത് നിന്ന് മലൂദ നല്കിയ പന്ത് മാഴ്സെലീഞ്ഞോക്ക്. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മാഴ്സെലീഞ്ഞോ കിട്ടിയ പന്ത് പോസ്റ്റിലേയ്ക്ക് തിരിച്ചുവിടാതെ പോസ്റ്റിന് മുന്നില്‍ പൊസിഷന്‍ ചെയ്തുനില്ക്കുകയായിരുന്ന ഗാഡ്സെയുടെ മുന്നിലേയ്ക്ക് കുത്തിയിട്ടു. അലസമായി നിലകൊണ്ട ഗോവന്‍ പ്രതിരോധത്തെ ഞെട്ടിച്ചുകൊണ്ട് ഗാഡ്—സെയുടെ ഗ്രൗണ്ടര്‍ വലയില്‍.
വിജയത്തോടെ 7 കളികളില്‍ നിന്ന് 10 പോയിന്റുമായി ദല്‍ഹി ഡൈനാമോസ് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 7 കളികളില്‍ നിന്ന് ആറ് പോയിന്റുമായി ഏറ്റവും പിന്നിലാണ് ഗോവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: