വാഗ (പഞ്ചാബ്): അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദീപാവലി ദിനത്തില്‍ പാക്ക് റേഞ്ചര്‍മാരുമായി മധുരം കൈമാറുന്ന പതിവ് ബിഎസ്എഫ് ഉപേക്ഷിച്ചു.
ബലിദാനിയായ ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയ പാക്ക് നടപടിയിലുള്ള കടുത്ത പ്രതിഷേധ സൂചകമായി വാഗ, അട്ടാരി അതിര്‍ത്തികളില്‍ പാക്ക് സൈനികര്‍ക്ക് മധുരം നല്‍കുകയോ സ്വീകരിക്കുകയോ ചെയ്യില്ലെന്ന് ബിഎസ്എഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങളായി ദീപാവലിക്ക് ഇരുഭാഗത്തുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മധുരം കൈമാറാറുണ്ട്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം വിവിധ മത പുരോഹിതര്‍ ഇവിടെയെത്തി സൈനികര്‍ക്ക് മധുര പലഹാരങ്ങള്‍ നല്കി, പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു. ഈദിന് ഇരുരാജ്യങ്ങളിലെയും സൈനികര്‍ അതിര്‍ത്തികളില്‍ പലയിടങ്ങളിലും മധുരം കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: