മലപ്പുറം: പൊതു സിവില്‍ കോഡിനെ വര്‍ഗീയമായി ചിത്രീകരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള മുസ്ലീം ലീഗ് ശ്രമം പരാജയപ്പെട്ടു. ലീഗിന്റെ നേതൃത്വത്തില്‍ 29ന് കോഴിക്കോട് വിളിച്ചുചേര്‍ത്ത മുസ്ലീം സംഘടനകളുടെ യോഗത്തില്‍ നിന്നും എപി സുന്നി വിഭാഗം വിട്ടുനിന്നു.
പൊതു സിവില്‍ കോഡിനെതിരെ ഇസ്ലാമിക ഐക്യം അതിലൂടെ രാഷട്രീയ ലാഭം ഇതായിരുന്നു ലീഗിന്റെ ലക്ഷ്യം. എപി സുന്നി വിട്ടുനിന്നതോടെ ലീഗിന്റെ അടവുകള്‍ പിഴക്കുകയായിരുന്നു.
നിലവിലെ സാഹചര്യത്തില്‍ യുഡിഎഫില്‍ തുടരുന്നത് ബുദ്ധിയല്ലെന്ന ലീഗില്‍ അഭിപ്രായമുണ്ട്.
എല്‍ഡിഎഫിലേക്ക് പോയാല്‍ അവിടെയും വലിയ പരിഗണന ലഭിക്കില്ല. കൂടുതല്‍ മുസ്ലീം സംഘടനകളെ കൂട്ടുപിടിച്ച് ശക്തി തെളിയിക്കുന്നതിനാണ് പൊതു സിവില്‍ കോഡിനെ മറയാക്കി യോഗം വിളിച്ചത്.പീസ് സ്കൂളിനെതിരെയുള്ള അന്വേഷണവും പോപ്പുലര്‍ ഫ്രണ്ടിന്റെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള അന്വേഷണവും അട്ടിമറിക്കാന്‍ സഹായിച്ചത് ലീഗ് നേതാക്കളായിരുന്നു. പൊതു സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലിം സംഘടനകള്‍ക്കെല്ലാം ഏക അഭിപ്രായമാണുള്ളതെന്നും ഇതു നടപ്പാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും പ്രഖ്യാപനം നടത്തി അവസാനം യോഗം അവസാനിപ്പിച്ചു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുതിര്‍ന്ന ലീഗ് നേതാക്കളും സമസ്ത, കെഎന്‍എം, കെഎന്‍എം മടവൂര്‍, മുജാഹിദ് വിസ്ഡം, ജമാഅത്ത് ഇസ്ലാമി, സമസ്ത ജംഇയ്യത്തുല്‍ ഉലമ, എംഇഎസ്, എംഎസ്എസ്, മുസ്ലീം പേഴ്സണല്‍ ബോര്‍ഡ്, കേരള വഖഫ് ബോര്‍ഡ് എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: