മുംബൈ: അന്തരീക്ഷ മലിനീകരണവും ജല ദൗര്‍ലഭ്യവും രാജ്യത്തെ മുഖ്യ പ്രശ്നങ്ങളാണ്. ജല ദൗര്‍ലഭ്യത മുംബൈ നഗരത്തെ എന്നും ആശയങ്കയിലാഴ്ത്തുന്നുണ്ട്. ഇതിനൊരു താത്കാലിക പരിഹാരം കണ്ടിരിക്കുകയാണ് സാന്താക്രൂസ് റോട്ടറി പാര്‍ക്ക്. ഇവിടെ നിര്‍മ്മിച്ചിട്ടുള്ള തലകുത്തി നില്ക്കുന്ന കുട ഏറെ കൗതുകമാണ്. അതിന്റെ ഉപയോഗവും. മഴവെള്ളം ശുദ്ധീകരിച്ച് കാര്‍ഷിക വൃത്തിക്കും കുടിവെള്ളവുമായും പ്രയോജനപ്പെടുത്താം. ഇത്തരത്തില്‍ 40,000 ലിറ്റര്‍ മഴവെള്ളം വരെ സംഭരിക്കാന്‍ ഇതിനാവും.
കൂടാതെ ഒരേസമയം അഞ്ചുലക്ഷം കപ്പ് വെള്ളം വരെ ഈ കുടകള്‍ക്ക് ശേഖരിക്കാനാവും. മുംബൈ നോര്‍ത്ത് സെന്‍ട്രലിലെ ബിജെപി എംപിയും പാര്‍ട്ടി ദേശീയ സെക്രട്ടറിയുമായ പൂനം മഹാജനാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. മഹാരാഷ്ട്രയില്‍ കാര്‍ഷിക നിലവും ശുദ്ധജലവും അപര്യാപ്തമാണ്. അതുകൊണ്ടുതന്നെ ഇത്തരം പദ്ധതികള്‍ ജലദൗര്‍ലഭ്യത ഒരു പരിധിവരെ കുറക്കാന്‍ സഹായിക്കും. പൊതുജനങ്ങള്‍ ഇത് പ്രയോജനപ്പെടുത്തണമെന്നും പൂനം മഹാജന് അറിയിച്ചു.
അതേസമയം ഈ കുട ശക്തമായ കാറ്റിനെ പ്രതിരോധിക്കുന്നതാണെന്നും 10 വര്‍ഷം വരെ വാറണ്ടിയുണ്ടെന്നും തിങ്ക് ഫി സ്ഥാപകന്‍ സമിത് ചോക്സി അറിയിച്ചു. മഴവെള്ളം ഉപയോഗപ്പെടുത്തുന്നതിനായി ഇതിനു മുമ്പും തിങ്ക് ഫി പല പദ്ധതികളും കൊണ്ടുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: