ഇസ്ലാമാബാദ്: പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യത്ത് നടപ്പാക്കുന്നത് ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടികളാണെന്ന് പാക്കിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫ് (പിടിഐ) നേതാവ് ഇമ്രാന് ഖാന്. പാനമാ അഴിമതി രേഖകളില്‍ ഷെരീഫിന്റെ പേരുവന്നതിനാല്‍ സര്‍ക്കാരിനെതിരെ നവംബര്‍ രണ്ടിന് പ്രതിഷേധ റാലി നടത്തുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇമ്രാന് വീട്ടു തടങ്കലിലാണ്.
ഇന്നലെ നൂറോളം പ്രവര്‍ത്തകര്‍ ഷെീഫിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. ഇവരെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഈ പ്രസ്താവന.
മോദിയുടെ താല്പര്യങ്ങള്ക്ക് നേട്ടമുണ്ടാക്കും വിധമാണ് ഷെരീഫിന്റെ പ്രവര്‍ത്തനം. ഇരുവരുടെയും അജണ്ടകള്‍ സമാനമാണ്. ലണ്ടനില്‍ ചികിത്സയ്ക്കായി പോയപ്പോള്‍ ഷെരീഫ് ആശുപത്രിയില്‍നിന്ന് ആദ്യം വിളിച്ചത് മോദിയെയാണ്; സ്വന്തം അമ്മയെയോ കുട്ടികളെയോ അല്ല, ഇമ്രാന് പ്രസ്താവിച്ചു.
അഴിമതിക്കാരനായ ഷെരീഫിനെ പ്രധാനമന്ത്രിയായി അംഗീകരിക്കാനാവില്ല. പാക്ക് സൈന്യത്തെയും ഭരണ സംവിധാനത്തെയും സ്വന്തം പദവി സംരക്ഷിക്കാന്‍ പ്രധാനമന്ത്രി ഉപയോഗിക്കുന്നു. സൈന്യവും സര്‍ക്കാരും തമ്മില്‍ ഇടയുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതും ഷെരീഫാണെന്ന് ഇമ്രാന് പറയുന്നു.
ഇമ്രാന് ഖാന്റെ പിടിഐക്ക് പാക്കിസ്ഥാന് രാഷ്ട്രീയത്തില്‍ പ്രസക്തിയൊന്നുമില്ല. റാലി പോലും പരാജയമാകും. ഈ സാഹചര്യത്തില്‍ പ്രസ്താവനകള്‍ നടത്തി പേരെടുക്കാനുള്ള ശ്രമമാണിതെന്നും ഷെരീഫ് പക്ഷക്കാര്‍ വിമര്‍ശിച്ച് തള്ളുന്നു.
പാക്ക് സര്‍ക്കാരും സൈന്യവും തമ്മില്‍ ഇടയുന്നതായുള്ള വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കാന് നിര്‍ദേശിച്ചത് ഷെരീഫാണെന്നും ഇമ്രാന് ആരോപിച്ചു. അഴിമതിക്കാരനായ പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ ഭരണസംവിധാനത്തെ ഉപയോഗിക്കുകയാണ്. അഴിമതിക്കാരനെന്നു സംശയിക്കുന്ന ഒരാളെ പാക്ക് പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ തനിക്ക് കഴിയില്ലെന്നും ഇമ്രാന് ഖാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: