കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് ഇന്ന് കോടതിയില്‍ കീഴടങ്ങിയേക്കും. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ ഇടയില്ലാത്ത സാഹചര്യത്തിലാണിത്.
കണ്ണൂരില്‍ കീഴടങ്ങാനാണ് ഇയാള്‍ ആദ്യം ശ്രമിച്ചത്. പാര്‍ട്ടിക്കാരുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് കീഴടങ്ങാതെ കുടകിലേക്ക് കടന്നത്. എന്നാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം സക്കീറിനെതിരെ രംഗത്തുവന്നതോടെ ഇയാള്‍ക്ക് മറ്റ് മാര്‍ഗ്ഗങ്ങളില്ല. കണ്ണൂരിലെ സിപിഎം ക്വട്ടേഷന്‍ സംഘം സക്കീറിനെ കൈവിട്ടു. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കുമെന്നാണ് കരുതുന്നത്. സക്കീറിനെതിരെ ലുക്ക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങുകയാണ് പോലീസ്. ഇതിനുമുന്‍പ് കീഴടങ്ങാനാണ് തീരുമാനം.
ജില്ലയിലെ ഒരുവിഭാഗം നേതാക്കള്‍ ഇപ്പോഴും സക്കീറിന് അനുകൂലമാണ്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ജില്ലാ നേതൃത്വത്തിന് പരസ്യമായി രംഗത്തുവരാന്‍ കഴിയാത്ത അവസ്ഥയാണ്. ഗുണ്ടകള്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലെന്ന മന്ത്രി ടി.പി. രാമകൃഷ്ണന്റെ പ്രസ്താവന ഇതിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ കീഴടങ്ങുകയല്ലാതെ ഇയാള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: