ചെന്നൈ: എന്‍ഐഎ അറസ്റ്റ് ചെയ്ത ഐഎസ് ഭീകരന് സുബ്ഹാനിയുടെ പ്രധാന റിക്രൂട്ടറായിരുന്നത് സ്വീഡിഷ് സ്വദേശി. ഭാരതത്തില്‍ നിന്ന് ഐഎസിലേക്ക് യുവാക്കളെ സുബ്ഹാനി റിക്രൂട്ട് ചെയ്തിരുന്നത് സ്വീഡിഷ് സ്വദേശിയുടെ സഹായത്തോടെയായിരുന്നു. ഇറാഖില്‍ നിന്ന് തിരിച്ചെത്തിയപ്പോഴായിരുന്നു സുബ്ഹാനി പിടിയത്.
അബു ഹഫസ് അല്‍ സ്വീദി എന്ന സ്വീഡിഷുകാരനായ ഐഎസ് പോരാളിയാണ് സുബ്ഹാനിയുടെ ഭാരതത്തിലേക്കുള്ള യാത്രയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനായി സ്വീഡിഷ് അധികൃതരുമായി എന്‍ഐഎ ഉടന്‍ ബന്ധപ്പെടും. സ്വീദി എന്നത് ശരിയായ പേരാണോയെന്ന് ഉറപ്പില്ല. ഐഎസ് റിക്രൂട്ടറായിട്ടുള്ള ഒരു ഭീകരന് ഇതാദ്യമായാണ് ഒരു ഭാരത പോരാളിയെ ബന്ധപ്പെട്ട വിവരം ലഭിക്കുന്നത്.
സിറിയയില്‍ സുബ്ഹാനിയെ പരിചയപ്പെടുത്തിയതും ആയുധ പരിശീലനങ്ങളും മറ്റും നല്കിയതും സ്വീഡിഷ് സ്വദേശിയായിരുന്നു. രണ്ടാഴ്ചയിലെ പരിശീലനത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് സുരക്ഷാ ഗര്‍ഡായി നിയമനം. ശമ്പളം 6,680 രൂപ. ശമ്പളം നല്‍കിയിരുന്നത് ഈ സ്വീഡിഷുകാരനായിരുന്നു.
റഷ്യ ആക്രമണം ശക്തമാക്കിയതോടെ പടിഞ്ഞാറന്‍ മേഖലയിലായിരുന്ന സുബ്ഹാനി അവിടെ നിന്നു രക്ഷപ്പെട്ടു. ഐഎസിന്റെ ക്രൂരതകള്‍ കണ്ട് അവിടെ നിന്നു മടങ്ങിപ്പോകാന്‍ അനുവാദം ചോദിച്ചതായാണ് ഇയാള്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇയാളെ ജയിലിലാക്കുകയായിരുന്നുവെന്ന് പറയുന്നു. മൊസൂളില്‍ നിന്നു തുര്‍ക്കിയിലേക്ക് കൊണ്ടുപോകും വഴിയാണ് സുബ്ഹാനി രക്ഷപ്പെട്ടത്. തുടര്‍ന്ന് ഭാരത കോണ്‍സുലേറ്റില്‍ എത്തിയ ഇയാള്‍ പാസ്പോര്‍ട്ട് നഷ്ടമായെന്നും ഭാരതത്തിലേക്ക് തിരിച്ചുപോകുവാന്‍ സഹായിക്കണമെന്നും അപേക്ഷിച്ചു.
സപ്തംബര്‍ 22ന് മുംബൈയില്‍ എത്തി. എന്നാല്‍, കേരളത്തിലെത്തി ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാനാണ് ഇയാള്‍ ശ്രമിച്ചത്. തുടര്‍ന്നാണ് എന്‍ഐഎയുടെ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: