ഒരു കത്തിന് വില 53,57,557.89 രൂപ (73,000 യൂറോ). കേട്ടാല്‍ ആരുമൊന്ന് അമ്പരക്കും. ഈ കത്തെഴുത്തിലെ കഥാപാത്രങ്ങള്‍ നിസാരക്കാരല്ല. എഴുതിയത്, ബീറ്റില്‍സ് സംഗീത ഗ്രൂപ്പിന്റെ സഹസ്ഥാപകനും ഗായകനും സംഗീതജ്ഞനുമായ ജോണ്‍ ലെന്നന്‍. സംബോധന, ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രണ്ടിന്.
‘നൈജീരിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇടപെട്ടതിലും വിയറ്റ്നാമില്‍ അമേരിക്കയുടെ ഇടപെടലിനെ പിന്തുണച്ചതിനും ബ്രിട്ടീഷ് രാജകുടുംബം നല്കിയ ബഹുമതി തിരിച്ചു നല്കുന്നു’, ഇതാണ് കത്തിന്റെ ഉള്ളടക്കം.
ലിവര്‍പൂളിലെ ബീറ്റില്‍സ് പ്രദര്‍ശനത്തിലാണ് കത്തുള്ളത്. ഇതിന്റെ ഉടമസ്ഥന് അജ്ഞാതനായിരിക്കാന്‍ താത്പര്യപ്പെടുന്നു. ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായ ജൂലിയന്‍സ് ലേലസ്ഥാപനമാണ് ലേലം നടത്തുന്നത്.
രാജ്ഞിക്ക് ലഭിച്ച കത്തല്ല ഇത്. അത് ബക്കിങ്ഹാം കൊട്ടാരത്തിലുണ്ട്. ലേലത്തിന് സന്നദ്ധത പ്രകടിപ്പിച്ചയാളുടെ വാക്കുകള്‍ കത്തിന്റെ പകര്‍പ്പാണിതെന്ന സംശയം ബലപ്പെടുത്തുന്നു, ”രാജ്ഞിക്ക് അയക്കുന്ന കത്ത് സുന്ദരവും പൂര്‍ണവുമാകണം, മഷി പരന്നതാകരുതല്ലോ”, അദ്ദേഹം പറയുന്നു. ഇതേക്കുറിച്ച് കൂടുതല്‍ ഗവേഷണം വേണമെന്ന് ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായ ജൂലിയന്‍ ലേല സ്ഥാപനത്തിലെ ഡാരന്‍ ജൂലിയന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: