ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതിരൂക്ഷമെന്ന് റിപ്പോര്‍ട്ട്. അന്തരീക്ഷത്തിലെ ശുദ്ധവായുവിന്റെ അളവ് വളരെ താഴ്ന്ന നിലയില്‍ എത്തിയതോടെ പ്രായമായവര്‍, കുട്ടികള്‍, ഹൃദയ, ശ്വാസകോശ രോഗമുള്ളവര്‍ തുടങ്ങിയവര്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് മലിനീകരണ നിയന്ത്രണ വിഭാഗം നിര്‍ദേശിച്ചു.
കാറ്റ് കുറഞ്ഞതും ചില സമയത്ത് കാറ്റ് തീരെ ഉണ്ടാവാത്തതുമാണ് മലിനീകരണം കൂടാന്‍ വഴിയൊരുക്കിയതെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങള്‍ പൊട്ടിക്കരുതെന്ന് ദല്‍ഹി മന്ത്രി ഇമ്രാന് ഹുസൈന് ജനങ്ങളോട് ആവശ്യപ്പെട്ടു. കൊയ്ത്ത് കഴിഞ്ഞ പാടത്ത് അവശേഷിക്കുന്ന കറ്റയുടെ ഭാഗങ്ങള്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കത്തിക്കുന്നതാണ് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതെന്ന വിചിത്രമായ വാദവുമായി ദല്‍ഹി സര്‍ക്കാരും രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: