പാട്ന: തന്റെ പിതാവിനെ കൊലപ്പെടുത്തിയ പാക്കിസ്ഥാനോട് പകരം വീട്ടണമെന്ന് വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാന്റെ മകള്‍. അതിർത്തിയിൽ പാക്ക് സൈന്യം നടത്തിയ വെടിവയ്പിൽ ജീവൻ നഷ്ടപ്പെട്ട ബീഹാർ സ്വദേശിയായ ബിഎസ്എഫ് സൈനികൻ ജിതേന്ദ്രർ സിങിന്റെ മകൾ അർച്ചന സിങാണ് ഇത്തരത്തിൽ പ്രതികരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കണമെന്ന് ജവാന്റെ മൂത്ത മകള്‍ അര്‍ച്ചന സിങ് പറഞ്ഞു. ഞങ്ങള്‍ക്ക് എല്ലാവര്ക്കും വേണ്ടത് പാക്കിസ്ഥാനോടുള്ള പ്രതികാരമാണ്. പിതാവ് ഇല്ലാതായതോടെ പ്രധാനമന്ത്രിയെയാണ് തങ്ങളുടെ അച്ഛന്റെ സ്ഥാനത്ത് കാണുന്നത്. പ്രധാനമന്ത്രി തങ്ങളെ സംരക്ഷിക്കുമെന്നാണ് വിശ്വാസിക്കുനതെന്ന് അവർ പറഞ്ഞു.
ഇതിനു പുറമെ ഞങ്ങളുടെ കുടുംബം വളരെ ദരിദ്രരാണ്, പ്രധാനമന്ത്രി മുന്നോട്ട് വന്ന് തങ്ങളുടെ കുടുംബത്തെ ഏറ്റെടുക്കണമെന്നും മകള്‍ ആവശ്യപ്പെടുന്നുണ്ട്. കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണം. കൂടാതെ കുടുംബാംഗങ്ങള്‍ക്ക് ബിഎസ്എഫില്‍ ജോലി നല്‍കുകയും വേണം. പിതാവിനെ പോലെ രാജ്യത്തെ സംരക്ഷിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മകള്‍ പറഞ്ഞു.
പ്രധാനമന്ത്രി തങ്ങള്‍ക്ക് ബിഎസ്എഫില്‍ ജോലി നല്കുകയാണെങ്കില് പാക്കിസ്ഥാനോട് പകരം ചോദിക്കുമെന്നും മകള്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: